Film News

'ആര്‍ക്കെങ്കിലും ഒന്ന് ഈ ഭ്രാന്തന്‍ ചിന്തകരെ തകര്‍ക്കാന്‍ കഴിയുമോ?'; ലീന മണിമേഖലൈയെ പരിഹസിച്ച് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍

കാളി ചിത്രത്തിന്റെ സംവിധായിക ലീന മണിമേഖലൈയെ പരിഹസിച്ച് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. 'ആര്‍ക്കെങ്കിലും ഒന്ന് ഈ ഭ്രാന്തന്‍ ചിന്തകരെ തകര്‍ക്കാന്‍ കഴിയുമോ?' എന്നാണ് വിവേക് അഗ്‌നിഹോത്രി ചോദിച്ചത്.

തന്റെ കാളി ക്വീര്‍ ആണ്, അവള്‍ ഹിന്ദുത്വത്തെ തകര്‍ക്കുന്നു എന്നും ലീന മണിമേഖലൈ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ പരിഹസിച്ചാണ് വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റ്.

'എന്റെ കാളി ക്വീര്‍ ആണ്. അവള്‍ സ്വതന്ത്രയാണ്. അവള്‍ പുരുഷാധിപത്തിനു നേരെയാണ് തുപ്പുന്നത്. അവള്‍ ഹിന്ദുത്വത്തെ തകര്‍ക്കുന്നു. അവള്‍ മുതലാളിത്തത്തെ നശിപ്പിക്കുന്നു. അവള്‍ തന്റെ ആയിരം കൈകള്‍ കൊണ്ട് എല്ലാവരെയും സ്വീകരിക്കുന്നു', എന്നാണ് ലീന മണിമേഖലൈ ട്വീറ്റ് ചെയ്തത്.

കാളിദേവിയുടെ വേഷത്തില്‍ ഇരിക്കുന്ന സ്ത്രീ സിഗരറ്റ് വലിക്കുന്നതായും കൈയില്‍ ക്വീര്‍ വിഭാഗത്തെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലുള്ള കൊടി പിടിച്ച പോസ്റ്ററുമാണ് ലീന മണിമേഖലൈ പങ്കുവെച്ചിരുന്നത്. പോസ്റ്റിന് പിന്നാലെ ഇത് സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയായി.

വിവാദത്തിനു പിന്നാലെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. ലീന മണിമേഖലൈയ്ക്കെതിരെ വധഭീഷണി മുഴക്കി അയോധ്യയിലെ പൂജാരിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ തനിക്ക് ഒന്നിനെയും ഭയമില്ലെന്നാണ് ലീന മണിമേഖലൈ മറുപടി പറഞ്ഞത്. 'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അത് ഞാന്‍ നല്‍കാം', എന്നാണ് ലീന മണിമേഖലൈ പ്രതികരിച്ചത്.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT