Film News

'മമ്മൂട്ടി തന്റെ ബൃഹത്തായ ഫിലിമോ​ഗ്രാഫിയിൽ ഒരു ഏട് കൂടി എഴുതി ചേർത്തിരിക്കുന്നു'; കാതലിനെ പ്രശംസിച്ച് ഹൻസൽ മെഹ്ത

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കാതൽ ദ കോറിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത. ഒരു വ്യക്തിയെ സ്വയം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന മുദ്രാവാക്യമാണ് കാതൽ എന്ന ചിത്രമെന്ന് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ ഹൻസൽ മെഹ്ത പറയുന്നു. മമ്മൂട്ടി തന്റെ ബൃഹത്തായ കരിയറിൽ ഒരു നിമിഷം കൂടി അടയാളപ്പെടുത്തുകയാണ് എന്നും ജിയോ ബേബി എന്ന സംവിധായകനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും പറഞ്ഞ ഹൻസൽ മെഹ്ത ജ്യോതികയുടെ അഭിനയത്തെക്കുറിച്ചും കുറിപ്പിൽ എടുത്ത് പറയുന്നുണ്ട്.

ഹൻസൽ മെഹ്തയുടെ കുറിപ്പ്:

കാതൽ ദ കോർ, സ്വയം സ്നേഹിക്കാനുള്ള വളരെ ആർദ്രവും സ്‌നേഹപൂർവ്വവുമായ ഒരു മുദ്രാവാക്യമാണ്. മമ്മൂട്ടി തന്റെ ബൃഹത്തായ ഫിലിമോ​ഗ്രാഫിയിൽ ഒരു ഏട് കൂടി എഴുതി ചേർത്തിരിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച കലാകാരന്മാരിലൊരാളായ അദ്ദേഹം എത്ര മനോഹരമായ പ്രകടനമാണ് കാതലിൽ നടത്തിയിരിക്കുന്നത്. സത്യസന്ധതയും സഹാനുഭൂതിയുമുണർത്തുന്ന പ്രകടനം കൊണ്ട് ജ്യോതിക നമ്മെ വിസ്മയിപ്പിക്കുന്നു. അവർക്ക് ഇനിയും ചെയ്യാൻ ഒരുപാടുണ്ട്. കലയുടെ മഹത്തായ സമന്വയം തന്നെയാണ് കാതൽ. എന്തൊരു സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.

മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ കാതൽ ദ കോർ കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസിനെത്തിയത്. ആമസോൺ പ്രെെമില‍ാണ് ചിത്രം ലഭ്യമായിരിക്കുക. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. ചിത്രത്തിൽ മാത്യുവിന്റെ ഭാര്യ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്.

ചിത്രത്തെക്കുറിച്ച് മുമ്പ് മമ്മൂട്ടി പറഞ്ഞ വാക്കുകൾ :

കാതലിൽ ഒരുപാട് മൊമെന്റ്‌സ്‌ ഉണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. വളരെ ഇന്റെൻസ് ഇമോഷൻസ് ഉള്ള സിനിമയാണ് കാതൽ. കാതലിനെ പ്രണയമെന്നാണ് പറയാറ്, പ്രണയത്തിന് എന്തൊക്കെ അർത്ഥങ്ങളുണ്ടോ അതിൽ ഒരു അർത്ഥമായിരിക്കും ഈ സിനിമ. കാതലെന്നാൽ ഉൾക്കാമ്പ് എന്നാണ് മലയാളത്തിൽ അർഥം. കാതലെന്ന തമിഴ് വാക്കിന്റെ മലയാളം നമ്മൾ എടുത്താൽ തന്നെ ഈ സിനിമയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയം ആരും കാണാത്ത തരത്തിലുള്ള പ്രണയമായിരിക്കും. ആരാണ് ശരി ആരാണ് തെറ്റ് എന്നത് പടം കണ്ടിറങ്ങിയാലും നിർവചിക്കൻ പറ്റില്ലെന്നാണ് എന്റെ ധാരണ. ഇത് മനുഷ്യന്റെ സ്നേഹത്തിന്റെ കാതലാണ്. പ്രണയത്തിന്റെ ഒരു കാമ്പുണ്ടല്ലോ, പ്രണയമെന്നത് യാഥാർഥ്യത്തിൽ എന്തായിരിക്കണം സ്ത്രീയും പുരുഷനും തമ്മിൽ എന്തോരം സ്നേഹിക്കാം എന്തൊക്കെ അതിർവരമ്പുകൾക്കപ്പുറം സ്നേഹിക്കാം എന്നതാണ് സിനിമയുടെ ഗോൾ.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT