Film News

'ആ ഗാനം എന്റെ ഹൃദയമാണ്, അത് ആലപിക്കാനുള്ള സ്ഥലം ഇതല്ല'; സംഗീത പരിപാടിയിൽ പ്രതിഷേധ ഗാനം ആവശ്യപ്പെട്ട ആരാധകന് അരിജിത് സിംഗിന്റെ മറുപടി

യുകെയിലെ സംഗീതനിശയ്ക്കിടെ പ്രതിഷേധ ഗാനം ആലപിക്കാൻ ആവശ്യപ്പെട്ട ആരാധകന്റെ അഭ്യർത്ഥന നിരസിച്ച് ഗായകൻ അരിജിത് സിംഗ്. അരിജിത് സിംഗ് ഒരുക്കിയ ‘ആർ കോബെ’ എന്ന ഗാനമാണ് കാണികളിലൊരാൾ ആലപിക്കാൻ ആവശ്യപ്പെട്ടത്. കൊൽക്കത്തയിലെ ദാരുണമായ ബലാത്സംഗ-കൊലപാതക സംഭവത്തെ തുടർന്ന് ഉടലെടുത്ത പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അരിജിത് സിങ് ഒരുക്കിയ ഗാനമാണ് ‘ആർ കോബെ’. ആ ഗാനം ആപലിക്കാനുള്ള ഉചിതമായ സ്ഥലമല്ല ഇതെന്നും ഞാൻ ഇപ്പോൾ ചെയ്യുന്നത് എന്റെ ജോലിയാണ് എന്നാൽ നിങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്ന ആ ഗാനം എന്റെ ഹൃദയമാണ് എന്നുമായിരുന്നു ആരാധകനോടുള്ള അരിജിത് സിംഗിന്റെ പ്രതികരണം. ‌‌‌മറുപടി വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് അരിജിത് സിംഗിന് പിന്തുണയറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

അരിജിത് പറഞ്ഞത്:

ഇത് ആ ഗാനം ആപലപിക്കാനുള്ള ഉചിതമായ സ്ഥലമല്ല, ഇവിടെ ആളുകൾ‌ പ്രതിഷേധിക്കാനല്ല വരുന്നത്, അവർ വരുന്നത് എന്റെ പാട്ട് കേൾ‌ക്കാൻ വേണ്ടിയാണ്. ഇതെന്റെ ജോലിയാണ്, നിങ്ങൾ പറയുന്ന ആ ഗാനം എന്റെ ഹൃദയവും. ഇത് അതിന് വേണ്ടിയുള്ള ശരിയായ സമയമോ സ്ഥലമോ അല്ല. നിങ്ങൾക്ക് ശരിക്കും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ കൊൽക്കത്തയിലേക്ക് പോകൂ. ആളുകളെ സംഘടിപ്പിക്കൂ, അവിടെ തെരുവിൽ ഒരുപാട് ബംഗാളികളുണ്ടാവും. ഞാൻ ആർ കോബെ ഒരുക്കിയത് വരുമാനം ലക്ഷ്യമിട്ടുകൊണ്ടല്ല. അതിന് കോപ്പിറൈറ്റും ഇല്ല. ആർക്ക് വേണമെങ്കിലും അത് ഉപയോഗിക്കാം. ആ പാട്ട് ഞാൻ വിറ്റിട്ടില്ല, ഒരിക്കലും പണം സമ്പാദിക്കാൻ വേണ്ടി ഞാൻ ഈ ഗാനം ഉപയോഗിക്കുകയുമില്ല, ആർക്ക് വേണമെങ്കിലും ആ ഗാനം ഉപയോഗിക്കാം.

സ്ത്രീകളുടെ അന്തസ്സിനെയും സുരക്ഷയെയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്ന ഗാനമാണ് ‘ആർ കോബെ’. ‘ആർ കോബെ’ എന്ന വാക്കിന് അർത്ഥം ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്നാണ്. മൂന്ന് ആഴ്ചകൾക്ക് മുന്നെ പുറത്തിറങ്ങിയ ‘ആർ കോബെ’ ഇതുവരെ 25 ലക്ഷത്തോളം പേരാണ് കണ്ട് കഴിഞ്ഞത്. അരിജിത് സിംഗിന്റെ ഔദ്യോഗിക ചാനലിലൂടെ പുറത്തു വിട്ട ഗാനത്തിന്റെ ഡിസ്ക്രിപ്ഷനിൽ‌ ഈ ഗാനം "പ്രതീക്ഷയുടെ ശബ്ദവും നീതിക്കുവേണ്ടിയുള്ള അപേക്ഷയും മാറ്റത്തിനുള്ള ഉത്തേജകവും" ആയി മാറട്ടെ എന്നാണ് ആശംസിക്കുന്നത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT