Film News

'എന്റേതായ കാരണങ്ങളാല്‍ സുശാന്തുമായി ജോലി ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു', വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് അനുരാഗ് കശ്യപ്

സുശാന്ത് സിങ് രജ്പുതിന്റെ മാനേജരുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സംവിധായകന്‍ അനുരാഗ് കശ്യപ്. തന്റേതായ കാരണങ്ങളാല്‍ തനിക്ക് സുശാന്തുമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്ന് ട്വീറ്റ് പങ്കുവെച്ച് സംവിധായകന്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബോളിവുഡ് സിനിമാ മേഖല വര്‍ഷങ്ങളോളം സുശാന്തിനെ ബഹിഷ്‌കരിക്കുകയും, മാറ്റിനിര്‍ത്തുകയും ചെയ്തുവെന്ന ഒരു ട്വിറ്റര്‍ യൂസറിന്റെ പോസ്റ്റിന് മറുപടിയായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്. മെയ് 22നും ജൂണ്‍ 14നും സുശാന്തിന്റെ മാനേജരുമായി സംസാരിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പങ്കുവെച്ചത്.

'ഇത് ചെയ്യുന്നതില്‍ എന്നോട് ക്ഷമിക്കണം. സുശാന്ത് മരിക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് അദ്ദേഹത്തിന്റെ മാനേജരുമായി നടത്തിയ സംഭാഷണമാണ് ഇത്. ഇതുവരെ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് ആവശ്യമാണെന്ന് തോന്നുന്നു. ശരിയാണ്, എന്റേതായ കാരണങ്ങളാല്‍ എനിക്ക് സുശാന്തുമായി ജോലിചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു', മെയ് 22-ലെ ചാറ്റ് പങ്കുവെച്ച് അനുരാഗ് കശ്യപ് കുറിച്ചു.

അനുരാഗ് കശ്യപിന്റെ സിനിമയില്‍ സുശാന്ത് അഭിനയിച്ചു കാണാന്‍ പ്രേക്ഷകന്‍ എന്ന നിലയില്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് മാനേജര്‍ പറയുന്നതും ഇതിന് അനുരാഗ് കശ്യപ് നല്‍കിയ മറുപടിയുമാണ് ആദ്യത്തെ ചാറ്റിലുള്ളത്. സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജൂണ്‍ 14ന് മാനേജറുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും അനുരാഗ് കശ്യപ് പുറത്തുവിട്ടിട്ടുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT