Film News

‘കല്യാണവേഷത്തില്‍ ശ്വാസംവിടാനാകാത്ത അവസ്ഥ’, ആഭരണം കൂടിയായപ്പോള്‍ 45 കിലോ 60ലെത്തിയെന്ന് അനശ്വര

THE CUE

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ പ്ലസ് ടുക്കാരി കീര്‍ത്തിയായി അഭിനയിച്ച അനശ്വരാ രാജന്‍ ചിത്രം പിന്നീട് ചെയ്തത് നവവധുവിന്റെ റോളാണ്. ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന സിനിമയില്‍. ആദ്യരാത്രി എന്ന സിനിമയിലെ കല്യാണപ്പെണ്ണായുള്ള മേക്ക് ഓവറിനെക്കുറിച്ച് രസകരമായി എഴുതിയിരിക്കുകയാണ് അനശ്വരാ രാജന്‍. നാല്‍പ്പത്തിയഞ്ച് കിലോയുള്ള താന്‍ 15 കിലോ തൂക്കമുള്ള ആഭരണവുമായി അണിഞ്ഞത് വിവാഹ ദിനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയെന്ന് അനശ്വര.

അനശ്വരാ രാജന്റെ കുറിപ്പ്

അമ്മയുടെ സാരിയും കുറച്ച് ആഭണമൊക്കെ എടുത്ത് അണിഞ്ഞ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോ വധുവിനെ പോലെ ഒരുങ്ങാറുണ്ടായിരുന്നു. ചില സമയങ്ങളില്‍ കല്യാണദിവസം എങ്ങനെയിരിക്കുമെന്ന് ഭാവനയില്‍ കണ്ട് എന്ത് സാരിയായിരിക്കും ആഭരണങ്ങള്‍ എങ്ങനെയായിരിക്കും ധരിക്കുക എന്ന് ആലോചിക്കാറുമുണ്ട്. വിവാഹ ദിനത്തിലെ ഒരുക്കം എങ്ങനെയെന്ന് ഊഹിക്കാന്‍ കഴിയുന്നതില്‍ രസമില്ലേ. പക്ഷേ ഇത്രയും ആഭരണവും അണിഞ്ഞ് നില്‍ക്കുക എളുപ്പമല്ലെന്ന് ഇപ്പോള്‍ മനസിലായി. ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ ഇതൊക്കെ ധരിച്ച് കല്യാണപ്പെണ്ണ് നില്‍ക്കുന്നത് എങ്ങനെയാണ് മനസിലാകുന്നില്ല. നാല്‍പ്പത്തിയഞ്ച് കിലോയുള്ള എന്റെ വെയിറ്റ് 60 കിലോ ആയി ഈ ആഭരണം കൂടെ വന്നപ്പോള്‍. മുടി ഞെരുങ്ങിയും ചൊറിച്ചിലുണ്ടാക്കിയും ബുദ്ധിമുട്ടിച്ചു. നേരാം വണ്ണം ശ്വാസം വിടാനാകാത്ത അവസ്ഥ. ആഭരണത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ നിയന്ത്രണമുണ്ടാക്കാന്‍ തന്നെയാണ് ആലോചന.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണ്ണൂര്‍ സ്വദേശിയായ അനശ്വരാ രാജന്‍ മഞ്ജു വാര്യരുടെ മകളുടെ റോളില്‍ ഉദാഹരണം സുജാത എന്ന സിനിമയിലാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴില്‍ തൃഷ നായികയായ റാങ്കി എന്ന ചിത്രവും അനശ്വര പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT