Film News

'നികത്താനാവാത്ത നഷ്ടം'; സിദ്ദിഖിന്റെ വീട്ടിലെത്തി ദുഖത്തിൽ പങ്കുചേർന്ന് സൂര്യ

സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ വിയോഗത്തിൽ പങ്കുചേർന്ന് തമിഴ് നടൻ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനം അറിയിച്ചത്. നിർമാതാവ് രാജശേഖറിനൊപ്പമെത്തിയ സൂര്യ അൽപ്പ സമയം കുടുംബത്തോടൊപ്പം ചിലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്.

മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പ് ഒരുക്കിയതും സിദ്ദിഖ് തന്നെയായിരുന്നു. വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവരാണ് തമിഴിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ മുകേഷിന്റെ വേഷം തമിഴിൽ ചെയ്തത് അന്ന് സൂര്യയായിരുന്നു. തമിഴിൽ സൂര്യയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു സിദ്ദീഖിന്റെ 'ഫ്രണ്ട്‌സ്'. ഒരു ഇടവേളയ്ക്കു ശേഷം സൂര്യയ്ക്കു ലഭിച്ച മികച്ച ബ്രേക്കായി പിന്നീട് ഫ്രണ്ട്‌സിലെ കഥാപാത്രം മാറി. നടൻ വിജയ്യുടെ കരിയറിലും ഫ്രണ്ട്‌സ് ഒരു നാഴികകല്ലായിരുന്നു.

സിദ്ദിക്കിന്റെ മരണ ശേഷം സൂര്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഫ്രണ്ട്‌സ് എന്ന ചിത്രം പലതരത്തിലും എനിക്ക് ഏറ്റവും പ്രധാനപ്പെട്ട സിനിമയാണെന്ന് സൂര്യ പറയുന്നു. ഒരു സീനിൽ നമ്മുടെ ചെറിയൊരു സംഭാവനയെപ്പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാൻ ശ്രമിക്കുന്ന സംവിധായകനായിരുന്നു അദ്ദേഹം. നികത്താവാത്ത നഷ്ടമാണ് സിദ്ദിഖിന്റെ മരണം എന്നും ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

SCROLL FOR NEXT