Videos

C U SOON Movie Review : കാണണം വൈകാതെ

മനീഷ് നാരായണന്‍

അടച്ചിരിപ്പിലാണ് സുരക്ഷിതത്വമെന്നും, അകലമാണ് സുരക്ഷയെന്നും ലോകമൊന്നാകെ വിശ്വസിക്കുന്ന കാലത്ത് സീ യു സൂണ്‍ എന്ന വാചകം പ്രത്യാശ നിറക്കുന്ന ഒരു ഉറപ്പാണ്. വൈകാതെ നേരില്‍ കാണാമെന്ന്, കാണാനാകുമെന്ന് കൊവിഡിന് മുമ്പുള്ള കാലത്തോട്, കൂട്ടായ്മകളോട്, ആഘോഷങ്ങളോട്, ഒപ്പം സിനിമാ കൊട്ടകകളോട് പറയുകയാണ് മഹേഷ് നാരായണന്‍. മറ്റെല്ലാ മേഖലയുമെന്ന പോലെ ചലച്ചിത്ര വ്യവസായം തിയറ്ററുകളെ അടച്ചിട്ട് ഇരുട്ടിലായിട്ട് അഞ്ച് മാസം പിന്നിടുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെയുള്ള ചിത്രീകരണവും, നിര്‍മ്മാണ പ്രവര്‍ത്തനവും സിനിമ പോലൊരു രംഗത്ത് പൂര്‍ണ തോതില്‍ പ്രായോഗികവുമല്ല. അവിടെയാണ് മഹേഷ് നാരായണന്‍ നിയന്ത്രണങ്ങളില്‍ സാധ്യത തേടിയത്.

പൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളുകളിലെ സ്‌ക്രീനുകളിലും, മൊബൈല്‍ സ്‌ക്രീനിലും വീഡിയോ കോളിലും ചാറ്റിലുമായാണ് സീ യു സൂണ്‍ എന്ന സിനിമ. വീടിനകം ഓഫീസും, സ്‌കൂളും, ഗെറ്റ് ടുഗെദര്‍-മീറ്റിംഗ് റൂമുകളൊക്കെയായി പരിണമിച്ച കൊവിഡ് കാലത്ത് വീഡിയോ കോള്‍ സ്‌ക്രീനുകളിലൂടെ മാത്രമുള്ള കഥ പറച്ചില്‍ ആരിലും അകല്‍ച്ചയുമുണ്ടാക്കില്ല. Aneesh Chagatnyയുടെ 2018ല്‍ പുറത്തിറങ്ങിയ സെര്‍ച്ചിംഗ്, ത്രില്ലറായ അണ്‍ഫ്രണ്ടഡ് എന്നീ സിനിമകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ സ്‌ക്രീനും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് കഥ പറഞ്ഞവയാണ്. ഗില്‍റ്റി എന്ന ചിത്രം കോള്‍ സെന്ററിനെ കേന്ദ്രീകരിച്ച് റെസ്‌ക്യു മിഷന്‍ അവതരിപ്പിച്ചത്. സീ യു സൂണ്‍ ട്രെയിലര്‍ വന്നപ്പോള്‍ സെര്‍ച്ചിംഗ് എന്ന സിനിമയോടുള്ള സാദൃശ്യമാണ് പലരും ചൂണ്ടിക്കാട്ടിയത്. ഫോം എന്ന നിലയില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ഫിലിംസിനോട് പുലര്‍ത്തുന്ന സമാനതക്കപ്പുറം അന്തരീക്ഷ സൃഷ്ടിയിലും പരിചരണത്തിലും സീ യു സൂണ്‍ സെര്‍ച്ചിംഗിന് ഒരു പടി മുകളിലാണ്. പെര്‍ഫോര്‍മന്‍സിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭാവപരിസരം തന്നെയാണ് സെര്‍ച്ചിംഗില്‍ കിട്ടാതെ പോയതും ആ ചിത്രത്തിന് മുകളില്‍ സി യൂ സൂണിനെ പ്രതിഷ്ഠിക്കുന്നതും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT