Auto

ആക്രമണങ്ങളെ തടുക്കാൻ അത്യാധുനിക സുരക്ഷാ കവചവുമായി ബിഎംഡബ്ല്യു X 5 പ്രൊട്ടക്ഷൻ VR6

THE CUE

എ കെ 47 കൊണ്ട് പോലും വെടിവയ്‌ക്കാം.പക്ഷേ  പോറൽപ്പോലുമേൽക്കില്ല ഈ വാഹനത്തിന്. വെടിയുണ്ടകളെയും ബോംബിനെയും വരെ ചെറുക്കാൻ കഴിയുന്ന പുത്തൻ മോഡലുമായി ബിഎംഡബ്ല്യു. കമ്പനിയുടെ ഫിഫ്ത്ത് ജനറേഷൻ  X5 എസ് യുവിയുടെ പുതിയ മോഡലാണ് X5 പ്രൊട്ടക്ഷൻ VR6. അത്യാധുനിക സുരക്ഷാ കവചത്തോടെയുള്ള ഈ വാഹനത്തിന് വെടിവയ്പ്പ്, സ്‌ഫോടനം തുടങ്ങിയ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍  സാധിക്കും.

VR6 എന്നത് വാഹനത്തിന്റെ പ്രൊട്ടക്ഷൻ റേറ്റിങ്ങ് നിലവാരമാണ്. സ്പോർട്ടി യൂട്ടിലിറ്റി വെഹിക്കിൾ ആയ മോഡലിന് സാധാരണ X5 മോഡലിന്റെ രൂപത്തില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ബുള്ളറ്റ് പ്രൂഫ് വാഹന നിരയിൽ ഏറ്റവും ശക്തമായതായിരിക്കും VR6 എന്നാണ് കമ്പനി അവകാശവാദം. എകെ 47 തോക്കില്‍നിന്ന് വരെയുള്ള വെടിയുണ്ടകളും 15 കിലോഗ്രാം ടിഎന്‍ടി സ്‌ഫോടനവും നാല് മീറ്റര്‍ പരിധിയില്‍ വരെ ചെറുക്കാന്‍ കവചിത X5ന് സാധിക്കും.

ബോംബ്, ഗ്രനേഡ് എന്നിവയില്‍ നിന്ന് പവര്‍ട്രെയിന്‍, ഫ്ലോര്‍ ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ വാഹനത്തിന്റെ അടിഭാഗത്ത് കട്ടിയേറിയ അലൂമിനിയം സ്പ്ലിന്‍ഡര്‍ ഷീല്‍ഡ് ആവരണമാണ് നൽകിയിരിക്കുന്നത്. 33 എംഎം പോളികാര്‍ബണേറ്റ് ഗ്ലാസുകൾ ആണ് മറ്റൊരു പ്രത്യേകത. വെടിയേറ്റ് ഫ്യുവല്‍ ടാങ്കില്‍ വിള്ളല്‍ വീണാലും ഇന്ധനം ചോരില്ല എന്നതും  ഈ വിള്ളല്‍ സ്വയം ഇല്ലാതാക്കാന്‍ വാഹനത്തിന് സാധിക്കും എന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്.

X5 പ്രൊട്ടക്ഷന്‍ VR6 മോഡലിന്റെ ആന്തരിക കരുത്ത്  530 പിഎസ് പവറും 750 എന്‍എം ടോര്‍ക്കുമേകുന്ന 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ്.  ജർമ്മൻ കമ്പനിയായ ബിഎംഡബ്ല്യൂവിന്റെ അമേരിക്കയിലെ സ്പാര്‍ട്ടണ്‍ബര്‍ഗ് പ്ലാന്റില്‍ നിന്നാണ് കവചിത X5 പതിപ്പിന്റെയും നിര്‍മാണം നടക്കുക. ഇതു വരെ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT