Cricket

വ്യത്യസ്ത ആഘോഷവുമായി ഷംസി; വിക്കറ്റ് നേടിയ ശേഷം മാജിക് കാണിച്ച് ദക്ഷിണാഫ്രിക്കൻ താരം

THE CUE

ക്രിക്കറ്റ് കളത്തില്‍ കളിക്കാരുടെ വ്യത്യസ്തമാര്‍ന്ന ആഘോഷങ്ങള്‍ എന്നും കാണികളെ രസിപ്പിച്ചിട്ടുണ്ട്. വിന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്ട്റെലിന്റെ സല്യൂട്ടും ഗെയ്ലിന്റെ ഡാന്‍സും രവീന്ദ്ര ജഡേജയുടെ വാള്‍ പയറ്റും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ വിക്കറ്റ് നേട്ടത്തിന് ശേഷം പുതിയ ഒരു ആഘോഷവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ടബരേസ് ഷംസി. ആഭ്യന്തര ലീഗായ മാന്‍സി സൂപ്പര്‍ ലീഗില്‍ വിക്കറ്റ് വീഴ്ത്തിയ ശേഷം കാണികളെ മാജിക് കാണിച്ചാണ് ഷംസി ആഹ്ലാദം പ്രകടിപ്പിച്ചത്.

മാന്‍സി സൂപ്പര്‍ ലീഗില്‍ ഡര്‍ബന്‍ ഹീറ്റ്‌സിനെതിരെ നടന്ന മത്സരത്തിലായിരുന്നു പാള്‍ റോക്സ് താരത്തിന്റെ മാജിക്. ഡര്‍ബന്‍ ഹീറ്റ്സ് താരം വിഹാന്‍ ലുബ്ബിന്റെ വിക്കറ്റെടുത്ത ശേഷം ഷംസി പോക്കറ്റില്‍നിന്ന് ഒരു ചുവന്ന തൂവാല എടുത്തു. കാണികള്‍ നോക്കി നില്‍ക്കേ തൂവാല ഒന്ന് വീശിയപ്പോഴേക്കും അതൊരു വടിയായി. ഷംസി മാജിക്കിന്റെ വീഡിയോ മാന്‍സി സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തില്‍ സ്പിന്നര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പാള്‍ റോക്സ് തോല്‍വി ഏറ്റുവാങ്ങി.

ഇതിന് മുന്‍പും ഇത്തരം വ്യത്യസ്തമായ സെലിബ്രേഷനുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച താരമാണ് ഷംസി. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വീഴ്ത്തിയ ശേഷം ഒരു മജീഷ്യന്‍ മാസ്‌ക് ധരിച്ച് നേട്ടം ആഘോഷിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ഷംസിക്ക് ഐസിസിയുടെ താക്കീതും ലഭിച്ചു. ഇന്ത്യയ്ക്കെതിരെ ഈ വര്‍ഷം നടന്ന ടി 20 പരമ്പരയില്‍ ശിഖര്‍ ധവാനെ പുറത്താക്കിയ ശേഷം ഷൂ ഊരി ചെവിയോട് ചേര്‍ത്തുവെച്ചായിരുന്നു താരത്തിന്റെ ആഘോഷപ്രകടനം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഷംസി നേരിട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT