Cricket

ധോണിയുടെ നേട്ടം മറികടക്കാനൊരുങ്ങി ഋഷഭ് പന്ത്; സിക്‌സർ റെക്കോർഡ് കുറിക്കാൻ രോഹിത് ശർമ്മ  

THE CUE

വെസ്റ്റ് ഇൻഡീസിനെതിരായ ടി 20 പരമ്പര നാളെ ആരംഭിക്കാനിരിക്കെ നേട്ടങ്ങളുടെ വക്കിലാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഓപ്പണർ രോഹിത് ശർമയും. തന്റെ മുൻഗാമിയായ എം എസ് ധോണിയുടെ നേട്ടത്തെ മറികടക്കാനൊരുങ്ങുകയാണ് ഋഷഭ് പന്ത്. ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി 20 മത്സരങ്ങളിൽ ഏറ്റവുമധികം പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് നിലവിൽ മുൻ നായകന്റെ പേരിലാണ്. അഞ്ച് പേരെ പറഞ്ഞയച്ച ധോണിയെ ഭേദിക്കാൻ പന്തിന് മൂന്നെണ്ണം കൂടി സ്വന്തമാക്കിയാൽ മതി. ഈ പരമ്പര അവസാനിക്കുന്നതോടെ ധോണിയെ മറികടക്കാന്‍ പന്തിന് സാധിച്ചേക്കും.

മറ്റൊരു സിക്‌സർ റെക്കോർഡിന് ഉടമയാകാനൊരുങ്ങുകയാണ് ഓപ്പണർ രോഹിത് ശർമ്മ. ഒരെണ്ണം കൂടി അതിർത്തി കടത്തിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്‌സറുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാകും ഹിറ്റ്മാൻ. ക്രിസ് ഗെയ്‌ലും ഷാഹിദ് അഫ്രീദിയും മാത്രമാണ് ദേശീയ ജഴ്‌സിയിൽ 400 സിക്‌സറുകൾ പൂർത്തിയാക്കിയ താരങ്ങൾ. 534 സികസ്‌റുകളാണ് ഗെയ്‌ലിന്റെ അക്കൗണ്ടിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള അഫ്രീദി 476 സിക്‌സുകള്‍ പറത്തി. 359 സിക്‌സറുകൾ സ്വന്തം പേരിലുള്ള ധോണിയാണ് ഇന്ത്യക്കാരിൽ രണ്ടാമൻ. അന്താരാഷ്ട്ര പട്ടികയില്‍ എംഎസ്ഡി അഞ്ചാം സ്ഥാനത്തുണ്ട്.

നാളെ ഹൈദരാബാദിലാണ് ആദ്യ മത്സരം. രണ്ടാം ടി 20 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണറായി പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ടി 20 പരമ്പരയ്ക്ക് ശേഷം ഡിസംബർ 15നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT