Sports

ഏഷ്യാ കപ്പ് ഫൈനൽ: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം; എട്ടാം കിരീടം

ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. ശ്രീലങ്കയെ 50 റൺസിന്‌ പുറത്താക്കിയാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. ഏഷ്യാകപ്പിൽ ഇന്ത്യയുടെ എട്ടാമത് കിരീടമാണിത്. ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഇഷാൻ കിഷൻ 23റൺസും ശുഭ്മാൻ ഗിൽ 27 റൺസും നേടി. ഏഴാം ഓവറിൽ തന്നെ ഇന്ത്യ ലക്‌ഷ്യം മറികടന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. കേവലം 50 റൺസിൽ ശ്രീലങ്ക കൂടാരം കയറി. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയാണിത്. ഒരോവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന്റെ പ്രകടനമാണ് ശ്രീലങ്കയുടെ നട്ടെല്ലൊടിച്ചത്.

ആദ്യ ഓവറിൽ കുശാൽ പെരേരയെ കെ.എൽ രാഹുലിന്റെ കയ്യിലെത്തിച്ച് ബുംറയിലൂടെ തുടങ്ങിയ ഇന്ത്യൻ ആക്രമണം പിന്നീട് സിറാജ് ഏറ്റെടുക്കുകയായിരുന്നു. ഇന്നിംഗ്‌സിലെ നാലാം ഓവറിൽ നാല് വിക്കറ്റുകളാണ്‌ സിറാജ് കൊയ്തത്. നിസ്സംഗ, സമരവിക്രമ,അസലങ്ക,ഡിസിൽവ എന്നിവരാണ് ആ ഓവറിൽ പുറത്താക്കപ്പെട്ടത്. അതോടെ നിവരാൻ കഴിയാത്ത വിധം ശ്രീലങ്ക മൂക്കുകുത്തി. വാലറ്റത്തിനെ വീഴ്ത്തിയത് ഹർദ്ദിക്ക് പാണ്ട്യ ആയിരുന്നു. ബുംറ ഒരു വിക്കറ്റും, സിറാജ് ആറ് വിക്കറ്റും ഹർദ്ദിക്ക് മൂന്ന് വിക്കറ്റും വീഴ്ത്തി. ഏഷ്യാ കപ്പിലെ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനവും സിറാജ് സ്വന്തമാക്കി.

രണ്ടായിരത്തിൽ ഷാർജയിൽ വെച്ച് നടന്ന കൊക്കോകോള കപ്പിൽ ശ്രീലങ്കക്കെതിരെ 54 റൺസിന്‌ പുറത്തായതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ബാറ്റിങ് തകർച്ച. അതിനാണ് രോഹിത് ശർമയും സംഘവും ശ്രീലങ്കയിൽ മറുപടി കൊടുത്തിരിക്കുന്നത്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT