POPULAR READ

കൊച്ചിയുടെ ജൂതമുത്തശി സാറാ കോഹന്‍ അന്തരിച്ചു

THE CUE

കൊച്ചിയുടെ ജൂതമുത്തശി സാറാ കോഹന്‍ അന്തരിച്ചു. കേരളത്തില്‍ അവശേഷിക്കുന്ന ജൂതരില്‍ പ്രായം കൂടിയ ആളാണ് സാറാ കോഹന്‍. രണ്ട് ദിവസം മുമ്പ് വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സാറാ കോഹന്‍. വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംസ്‌കാരം മട്ടാഞ്ചേരി ജൂത ടൗണില്‍ ഞായറാഴ്ച വൈകിട്ട് നടക്കും.

കേരളത്തിന്റെ ജൂത ചരിത്രത്തില്‍ അവഗണിക്കാനാകാത്ത വ്യക്തിത്വമാണ് 96ാം വയസില്‍ അന്തരിച്ച സാറാ കോഹന്‍. മട്ടാഞ്ചേരി ജൂതതെരുവില്‍ സാറാസ് ഹാന്‍ഡ് എംബ്രോയിഡറി നടത്തുകയായിരുന്നു സാറാ കോഹന്‍. ജൂതന്‍മാര്‍ ധരിക്കുന്ന തലപ്പാവ് (കിപ്പ)യും ഹലാ കവറുകളുമാണ് കൈത്തുന്നലില്‍ സാറാ കോഹന്‍ ഒരുക്കാറുള്ളത്. വീടിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഈ വസ്ത്രസ്ഥാപനം.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറാഖില്‍ നിന്ന് കേരളത്തിലെത്തിയതെന്ന് കരുതുന്ന യഹൂദ സംഘത്തിന്റെ പിന്‍മുറക്കാരിയാണ് സാറാ കോഹന്‍. ചെറുപ്പത്തിലേ അമ്മ മരിച്ച സാറയെ വളര്‍ത്തിയത് മുത്തശിയാണ്. മുത്തശിയുടെ കൂട്ടുകാരി റമാച്ചി മുത്തശിയാണ് തുന്നല്‍ പഠിപ്പിച്ചത്.

വിവാഹ ശേഷമാണ് സാറാ കോഹന്‍ മട്ടാഞ്ചരിയിലെത്തിയത്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് കോഹനാണ് ഭര്‍ത്താവ്. ജൂതവിവാഹങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ കൈകൊണ്ട് തുന്നിയിരുന്ന സാറാ സാറാസ് ഹാന്‍ഡ് എംബ്രോയിഡറി സ്ഥാപിച്ചു. പ്രാര്‍ത്ഥനാ വസ്ത്രങ്ങളും വിവാഹ വസ്ത്രങ്ങളും ജൂത സിനഗോഗിലേക്കുള്ള കര്‍ട്ടനുകളും തൊപ്പിയും തുന്നുന്ന യൂണിറ്റും സാറയ്ക്കുണ്ടായിരുന്നു.

മട്ടാഞ്ചേരിയില്‍ വിദേശികള്‍ക്ക് പോസ്റ്റ് കാര്‍ഡുകള്‍ വിറ്റിരുന്ന താഹാ ഇബ്രാഹിം സാറാ കോഹനുമായും ജേക്കബ് കോഹനുമായും അടുപ്പം പുലര്‍ത്തിയിരുന്നു. സാറയുടെയും ജേക്കബിന്റെയും ജീവിതത്തിന്റെ ഭാഗമായ താഹാ ഇബ്രാഹിം മരണം വരെ സാറാ കോഹനെ അമ്മയെ പോലെ പരിപാലിച്ചു.

സാറാ കോഹന്റെയും താഹാ ഇബ്രാഹിമിന്റെയും അപൂര്‍വ ബന്ധം ഡോക്യുമെന്ററികളായി പുറത്തുവന്നിരുന്നു. സാറാ ആന്റീസ് എംബ്രോയിഡറി ഷോപ്പ് ദ ലാസ്റ്റ് ജ്യൂസ് ഓഫ് കൊച്ചി എന്ന ഹ്രസ്വചിത്രവും ഇവരുടെ ബന്ധം പരാമര്‍ശിക്കുന്നതായിരുന്നു.

(Photo Courtesy: Rachel Reed)

താഹ സാറാ ആന്റി എന്നായിരുന്നു സാറാ കോഹനെ വിളിച്ചിരുന്നത്. സാറാ ആന്റിക്ക് പ്രായം കൂടുകയാണെങ്കിലും കുറേ കാലം കൂടി തനിക്കൊപ്പവും കുടുംബത്തിനൊപ്പവും ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് താഹ 101 ഇന്ത്യയുടെ ഷോര്‍ട്ട് ഡോക്യുമെന്ററിയില്‍ പറഞ്ഞിരുന്നത്. സാറാ താഹാ തൗഫീക്ക് എന്ന പേരില്‍ ഇവരെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും പുറത്തുവന്നിട്ടുണ്ട്.

(Photo Courtesy: Rachel Reed)

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

SCROLL FOR NEXT