POPULAR READ

'ഒരു വര്‍ഗീയവാദിയും വരാതെ കാവല്‍നില്‍ക്കാം', മിന്നല്‍ മുരളി ഷൂട്ടിന് സംരക്ഷണമൊരുക്കാമെന്ന് ഡിവൈഎഫ്‌ഐ

രാഷ്ട്രീയ ബജ്‌റംഗ്ദള്‍ സെറ്റ് നശിപ്പിച്ച മിന്നല്‍ മുരളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഡിവൈഎഫ്‌ഐ സംരക്ഷണം നല്‍കാമെന്ന് സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ മാറുന്ന മുറയ്ക്ക് സിനിമയുടെ ചിത്രീകരണം പൂര്‍ത്തികരിക്കാന്‍ മിന്നല്‍ മുരളി ടീം ആഗ്രഹിക്കുന്നതായിട്ടാണ് മനസിലാക്കാന്‍ കഴിയുന്നത്, ബന്ധപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം സതീഷ് പറഞ്ഞു.

പെരിയാറിന്റെ തീരങ്ങള്‍ മുമ്പും പല സിനിമകളുടെയും ചിത്രീകരണം നടന്നിട്ടുണ്ട്. തകര്‍ക്കപ്പെട്ട ഈ ലൊക്കേഷന്റെ എതിര്‍വശത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴയ 'മാമാങ്കം 'സിനിമയുടെ ചിത്രീകരണം നടന്നതെന്നും, ജയന്‍ ഉള്‍പ്പടെയുള്ളവരുടെ അഭിനയം നേരിട്ട് കണ്ടതിന്റെ അനുഭവം അമ്പല കമ്മിറ്റി ഭാരവാഹി പങ്കുവച്ചതായും സതീഷ്.

എസ് സതീഷിന്റെ പ്രതികരണം

കഴിഞ്ഞ ദിവസമാണ് സാംസ്‌കാരിക കേരളത്തിന് അപമാനമായി സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി താല്‍ക്കാലികമായി നിര്‍മ്മിച്ച പള്ളി തീവ്രഹിന്ദുത്വ വര്‍ഗീയ വാദികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു പറ്റം ക്രിമിനല്‍ സംഘത്തിന്റെ നേത്രത്വത്തില്‍ ആക്രമിച്ചത്.നിരവധി കൊല കേസിലും മോഷ്ണ കേസിലും ഉള്‍പ്പടെ പ്രതികളായിട്ടുള്ളവരാണ് ഈ സംഘം എന്നാണ് അറിയാന്‍ കഴിയുന്നത്.

കാലടി ആദിശങ്കരന്റെ നാടാണ്.മത സൗഹാര്‍ദത്തിന് പേര് കേട്ട പ്രദേശം. സമാധാനപരമായ പ്രദേശത്ത് വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുക എന്നതാണ് അക്രമകാരികളുടെ ഉദ്ദേശം. പുഴയുടെ നടുവില്‍ മണ്‍തിട്ടയില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് വിശ്വാസികള്‍ എത്താറുണ്ട്. ക്ഷേത്ര ഭാരവാഹികളുടെ അനുവാദത്തോടെയാണ് സിനിമാ ഷൂട്ടിങ്ങിന് സ്ഥലം വിട്ട് നല്‍കിയത് ബന്ധപ്പെട്ട പഞ്ചായത്തിനെയും വിവരം അറിയിച്ചാണ് സിനിമ ഷൂട്ടിങ്ങ് നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം നിര്‍ത്തി വയ്ക്കുകയായിരുന്നു. ഈ സമയത്താണ് അക്രമകാരികളുടെ അഴിഞ്ഞാട്ടം ഉണ്ടായിരിക്കുന്നത്.

പെരിയാറിന്റെ തീരങ്ങള്‍ മുമ്പും പല സിനിമകളുടെയും ചിത്രീകരണം നടന്നിട്ടുണ്ട്. തകര്‍ക്കപ്പെട്ട ഈ ലൊക്കേഷന്റെ എതിര്‍വശത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴയ 'മാമാങ്കം 'സിനിമയുടെ ചിത്രീകരണം നടന്നത്. ജയന്‍ ഉള്‍പ്പടെയുള്ളവരുടെ അഭിനയം നേരിട്ട് കണ്ടതിന്റെ അനുഭവം അമ്പല കമ്മിറ്റി ഭാരവാഹി കൂടിയായ ജയന്‍ ഞങ്ങളോട് പങ്ക് വച്ചു.

ഒരു വര്‍ഗീയ വാദിയുടെയും ഓരിയിടല്‍ കടന്ന് വരാതെ പ്രതിരോധത്തിന്റെ കോട്ട കെട്ടി സാംസ്‌കാരിക കേരളത്തിന്റെ തല ഉയര്‍ത്തിപ്പിടിച്ച് സമര യൗവ്വനം അവിടെ കാവല്‍ നില്‍ക്കും.

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

SCROLL FOR NEXT