POPULAR READ

ബാര്‍ കോഴവിവാദകാലത്ത് ' എല്ലാ ദു:ഖവും എനിക്ക് തരൂ' മാണി സര്‍ പതിവായ് കേള്‍ക്കുമായിരുന്നു; പഴ്‌സണല്‍ സ്റ്റാഫംഗം

ധനമന്ത്രിയായിരിക്കെ കെ.എം മാണിക്കെതിരെ ഇടതുമുന്നണി ഉയര്‍ത്തിയ ബാര്‍ കോഴ ആരോപണം വീണ്ടും ചര്‍ച്ചയായത് നിയസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ്. ബാര്‍ കോഴ ആരോപണം സിപിഎം ശക്തമാക്കിയ കാലത്ത് കാര്‍ യാത്രയില്‍ 'എല്ലാ ദു:ഖവും എനിക്ക് തരൂ' എന്ന ശോകഗാനം മാണി പതിവായ് കേട്ടിരുന്നുവെന്ന് പഴ്‌സണല്‍ സ്റ്റാഫംഗം മനോരമ ന്യൂസിനോട്.

കോഴ മാണി, കാട്ടുകള്ളന്‍, തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഎം കെ.എം മാണിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നത്.

ലൗലി എന്ന സിനിമയിലെയാണ് എല്ലാ ദുഖവും എനിക്ക് തരൂ എന്ന ഗാനം. ഈ ഗാനം പലവട്ടം വെക്കാന്‍ മാണി ആവശ്യപ്പെടുമായിരുന്നുവെന്നും പഴ്‌സണല്‍ സ്റ്റാഫംഗം സിബി പുത്തട്ട് പറഞ്ഞതായി മനോരമ ന്യൂസ്.

എല്ലാ ദുഃഖവും എനിയ്ക്കു തരൂ..

എന്റെ പ്രിയസഖി പോയ്വരൂ...

മനസ്സില്‍ പടരും ചിതയില്‍ എന്നുടെ

മണിക്കിനാവുകള്‍ എരിയുമ്പോള്‍...

എല്ലാ ദുഃഖവും എനിയ്ക്കു തരൂ..

എന്റെ പ്രിയസഖി പോയ്വരൂ...

ടിവി ഗോപാലകൃഷ്ണന്റെ രചനയില്‍ എം.എസ് ബാബുരാജാണ് ഈണമൊരുക്കിയത്.

ബാര്‍ കോഴയാരോപണം ഉയര്‍ത്തിയാണ് കെഎം മാണിക്കെതിരെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് 2015 ല്‍ നിയമസഭയില്‍ ഇടതുമുന്നണി പ്രതിഷേധം കടുപ്പിച്ചത്. അതൊടുവില്‍ കയ്യാങ്കളിയിലും പൊതുമുതല്‍ നശീകരണത്തിലും കലാശിക്കുകയും ചെയ്തു.

ടൈറ്റിൽ ഇങ്ങനെ വന്നാൽ തമാശപ്പടമെന്ന് തോന്നുമോ എന്ന് ചോദിച്ചു, സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ പേഴ്സണലി കണക്ട് ആയ സിനിമ: കലാഭവൻ ഷാജോൺ

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

SCROLL FOR NEXT