POPULAR READ

വായനക്കാർ അനുയായികളല്ല, സഹ സ്രഷ്ടാക്കൾ: കൽപ്പറ്റ നാരായണൻ

ഗദ്യത്തിലെ "ഞാൻ" എന്നത് പോലെയല്ല കവിതയിലെ "ഞാൻ" എന്നും കവിതയിലെ ഞാൻ ആരുമാവാവുന്നതാണെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. വായിക്കുന്നവർ അതിന്റെ ആവിഷ്കർത്താക്കളാവുകയാണ്. കവിതയ്ക്ക് വേണ്ടത് പിന്തുണയല്ല , കൂടിച്ചേർന്നുള്ള സൃഷ്ടിയാണ്. ഒരു കവിതയും അപ്പഴാരംഭിച്ചതല്ല , എപ്പഴേ ആരംഭിച്ചതാണ്. ഒന്നും അന്വേഷിച്ചു നടക്കാത്ത കാലത്തും കവികളുടെ കയ്യിൽ ഒരു ചൂണ്ടലുണ്ടാവും. എപ്പോഴോ ഒക്കെ കിട്ടും വലിയ ചില മീനുകളെ.

ഇത്തരം യാദൃച്ഛികതകളെ തന്റെ 'ഓർക്കാപ്പുറം' എന്ന കവിതയിൽ

"അതിശയം തന്നെ ,

മറിച്ചിട്ടപ്പോൾ

അടുത്ത പുറത്തിനു പകരം

ഓർക്കാപ്പുറം "

എന്നടയാളപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ലൈഫിൽ ( ലെറ്റേഴ്സ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ) ആവിഷ്കാരം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT