Gulf

കഥകള്‍ കേള്‍ക്കാന്‍ കാതോ‍ർത്ത് കുരുന്നുകള്‍

ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ കഥകള്‍ കേള്‍ക്കാനെത്തിയത് നിരവധി കുരുന്നുകള്‍. 66 വയസുളള ഹാഷെം കഡൗരയാണ് മുതുമുത്തച്ഛനായി കുരുന്നുകള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നത്. മൊബൈലിലും ടാബുകളിലുമെല്ലാം സജീവമായി കളിക്കുന്ന പല കുരുന്നുകള്‍ക്കും കഥ പറയുന്ന മുതുമുത്തച്ഛന്‍ പുതിയ അനുഭവമായിരുന്നു.

ഷാർജ വായനോത്സവത്തിലെ കഥപറച്ചിലുകാരനെന്ന തന്‍റെ വേഷം ഭംഗിയാക്കുകയാണ് കഡൗര. കഥ പറയുകയെന്നതിന്‍റെ മാന്ത്രികത താന്‍ വളരെയധികം ആസ്വദിക്കുന്നുവെന്നും കുട്ടികള്‍ തനിക്ക് ചുറ്റിലും കഥകേള്‍ക്കാനായി കാത്തിരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പല കഥാപാത്രങ്ങളായും വേഷമിട്ടുണ്ട്. എന്നാല്‍ ഇത് ഏറെ പ്രത്യേകതയുളള വേഷമാണ്. തങ്ങളുടെ കുട്ടിക്കാലത്ത് എങ്ങനെയാണ് താന്‍ കഥകേള്‍ക്കാന്‍ മുതിർന്നവരുടെ അടുത്ത് പോയത്, അതേ രീതിയില്‍ തന്നെയാണ് ഇക്കാലത്തും കുട്ടികള്‍ കഥകേള്‍ക്കാനായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് 14 വരെ വായനോത്സവത്തില്‍ പല കഥകള്‍ പറഞ്ഞ് കുട്ടികള്‍ക്കൊപ്പം കൂട്ടു കൂടി കഡൗര ഷാർജ എക്സ്പോ സെന്‍ററില്‍ ഉണ്ടാകും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT