Gulf

മെസിയെ 'ബിഷ്ത്' അണിയിച്ച് ഖത്തർ അമീർ

ഖത്തർ ലോകകപ്പില്‍ അർജന്‍റീനയ്ക്കായി കപ്പുയർത്താന്‍ വേദിയിലെത്തിയ ലയണല്‍ മെസിക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കരുതുവച്ചു ഒരുസമ്മാനം. അറബ് ജനതയുടെ ഏറ്റവും ഉന്നതമായ 'ബിഷ്ത്' മേല്‍കുപ്പായം അമീർ മെസിയെ അണിയിച്ചത് സമാപന വേദിയിലെ കൗതുക കാഴ്ചയായി. അറബ് പാരമ്പര്യം അനുസരിച്ച് രാജകുടുംബാംഗത്തില്‍ പെട്ടവരോ അതല്ലെങ്കില്‍ ഉന്നത പദവിയിലിരിക്കുന്നവരോ പ്രധാനപ്പെട്ട സന്ദർഭങ്ങളില്‍ മാത്രം ധരിക്കുന്ന മേല്‍ക്കുപ്പായമാണ് 'ബിഷ്ത്'. സ്വന്തം കൈകൊണ്ട് പുഞ്ചിരിയോടെ മെസിയെ ബിഷ്ത് ധരിപ്പിച്ചാണ് ഖത്തർ അമീർ സന്തോഷം പങ്കുവച്ചത്.

ഭരണാധികാരികൾ,ഉന്നത കുടുംബങ്ങളിൽ പെട്ട ഷെയ്ഖുമാർ എന്നിവർ വിവാഹം,പെരുന്നാൾ നമസ്‌കാരം,ജുമുഅ നമസ്‌കാരം തുടങ്ങി അറബ് സംസ്കാരവുമായി ബന്ധപ്പെട്ട സവിശേഷ സന്ദർഭങ്ങളിൽ മാത്രമാണ് 'ബിഷ്‌ത്' ധരിക്കാറുള്ളത്. അതേസമയം തന്നെ ഇതിനൊരു രാഷ്ട്രീയമാനമുണ്ടെന്നുകൂടി വേണം വിലയിരുത്താന്‍. അറബ് സംസ്കാരത്തില്‍ ബിഷ്തൂം ഇംഗാലും (തലയില്‍ ധരിക്കുന്ന പാരമ്പര്യ വസ്ത്രം) ഏറെ സവിശേഷമായ വസ്ത്രമായാണ് കണക്കാക്കുന്നത്. മെസിക്ക് ബിഷ്ത് സമ്മാനമായി നല്‍കിയതിലൂടെ ഖത്തറിനെതിരെ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങള്‍ക്കുകൂടിയുളള മറുപടിയാണിതെന്നാണ് വിലയിരുത്തല്‍.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT