Gulf

ദുബായില്‍ ആവേശം വാനോളം, ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്ക് നേർ

ഏഷ്യാകപ്പ് ഫൈനലിന് മുന്‍പുളള ഫൈനലെന്ന് വിലയിരുത്തപ്പെടുന്ന ഇന്ത്യാ പാകിസ്ഥാന്‍ പോരാട്ടത്തിന് ഇന്ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം പ്രാദേശിക സമയം വൈകീട്ട് ആറ് മണിക്കാണ് ആരംഭിക്കുക. മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ വിറ്റുപോയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറില്‍ നടന്ന ട്വന്‍ടി ട്വന്‍ടി ലോകകപ്പില്‍ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് ഇന്ത്യയെ തകർത്തിരുന്നു. മത്സരത്തിന് മുന്നോടിയായുളള പരിശീലനത്തിനെത്തിയപ്പോള്‍ ആയിരകണക്കിന് ആരാധകരാണ് പ്രിയ താരങ്ങളെ കാണാനായി എത്തിയത്.

ആസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുളള പരിശീലന പരമ്പരകൂടിയാണ് ഏഷ്യാകപ്പ്. ക്രിക്കറ്റിലെ ആദ്യപത്ത് റാങ്കിംഗില്‍ വരുന്ന ടീമുകളില്‍ അഞ്ച് ടീമും ഏഷ്യാകപ്പില്‍ മാറ്റുരയ്ക്കുന്നുണ്ട്. എന്നാല്‍ എന്നത്തേയും പോലെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തീപാറുമെന്ന് ഉറപ്പ്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT