Memoir

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

സിനിമാ ജീവിതത്തില്‍ ഒരുപാട് ബന്ധങ്ങളുള്ള ഒരു ടീമായിരുന്നു ഞാനും ശ്രീനിവാസനും പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് ഇന്നസെന്റ് ഒക്കെ. ശ്രീനി എന്നേക്കാള്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത് സത്യേട്ടനും പ്രിയദര്‍ശനുമൊക്കെയായിട്ടാണ്. ആക്ടര്‍ എന്നൊരു രീതിയിലല്ല ഞങ്ങളുടെ ബന്ധം. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായും ജീവിതവുമായും വളരെയടുത്ത ബന്ധമുണ്ട് എനിക്ക്.

സിനിമാ നടന്‍ എന്ന നിലയ്ക്ക് മാത്രമല്ല, ഞങ്ങള്‍ ഒരുമിച്ച് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍, സര്‍ക്കാസ്റ്റിക്കായ സിനിമകള്‍ സമൂഹത്തിന് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കാണുമ്പോള്‍ തമാശപ്പടങ്ങളായിരുന്നെങ്കിലും ഉള്‍ക്കാമ്പുള്ള സിനിമകളായിരുന്നു ശ്രീനി എഴുതിയിരുന്നത്. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാളാണ്. പ്രത്യേക സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ്. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ്. നഷ്ടപ്പെടുക എന്ന് പറയുന്നത് വളരെ സങ്കടം തന്നെയാണ്. പക്ഷേ അദ്ദേഹത്തിന് വളരെക്കാലമായി ഏറെ അസുഖങ്ങളുണ്ടായിരുന്നു.

ലൈഫ്, ഇരുപത് ലക്ഷം പേരുടെ അന്തസ് ഉയർത്തിയ ദൗത്യം, പാർട്ടി അമ്മയെപ്പോലെ; പിണറായി വിജയൻ അഭിമുഖം|Conversation with Maneesh Narayanan

ഭരതനാട്യം 2: മോഹിനിയാട്ടത്തിലെ ആദ്യഗാനം പുറത്ത്

ആദ്യ ദിനം തന്നെ ഹൗസ് ഫുൾ - ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ഭീഷ്മർ വിജയത്തിലേക്ക്

ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ'ഭീഷ്മർ'

'ആള്‍ക്കൂട്ടം' എട്ട് വര്‍ഷം എനിക്കൊപ്പം യാത്ര ചെയ്ത നോവല്‍; ആനന്ദ് അഭിമുഖം

SCROLL FOR NEXT