Opinion

വീണ്ടും ഒരുമിച്ചൊരു സിനിമ എന്ന സ്വപ്നം ബാക്കി

അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്ന് ആഗ്രഹിച്ചപ്പോൾ അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി കോഴിക്കോട്ടെ കെ ടി സി യുടെ ഓഫീസിലെത്തി പി വി ജി സാറിനെ കാണുന്നത്. പത്ത് മിനിറ്റ് സമയത്തിനുള്ളിൽ സിനിമാലോകത്തെക്കുറിച്ച്, ആ തിരക്കിനിടയിലും എന്നോട് ഒരുപാട് സംസാരിച്ചു. കാലങ്ങൾക്കിപ്പുറത്ത് 'ഉയരെ' എന്ന സിനിമയുടെ കഥ ഷെനുഗെച്ചിയുടെ എറണാകുളത്തെ വീട്ടിൽ ബോബിച്ചേട്ടനും സഞ്ജു ഏട്ടനും പറയുമ്പോൾ ആ കഥയുടെ എല്ലാ മർമ്മപ്രധാന സ്ഥലങ്ങളിലും ഒരു സാധാരണ പ്രേക്ഷകന്റെ ആകാംക്ഷ അദ്ദേഹം പ്രകടമാക്കിയിരുന്നു. ' നിങ്ങൾ ഒരു നല്ല ഡയറക്ടർ ആകും' എന്ന ആശംസാവചനം, അതിനുമപ്പുറം ഗുരുത്വവും, അനുഗ്രഹവുമായിരുന്നു.

മലയാള സിനിമക്ക് ഒരുപാട് വലിയ സംഭാവനകൾ നൽകിയ ഗൃഹലക്ഷ്മി ഫിലിംസിന്റെ അമരക്കാരൻ, പക്ഷെ എന്റെ അനുഭവത്തിൽ വളരെ ലാളിത്യമുള്ള ആ ചിരിയുടെ ഉടമയായിരുന്നു. എന്നെപ്പോലൊരു തുടക്കക്കാരന് അത്രയും വലിയൊരു സിനിമ ഏൽപ്പിക്കാൻ തന്റെ മക്കളിലൂടെ അദ്ദേഹം കാണിച്ച ധൈര്യം, എനിക്കറിയില്ല മറ്റൊരാൾക്ക് ഉണ്ടാകുമോയെന്ന്. വീണ്ടും ഒരുമിച്ചൊരു സിനിമ എന്ന വലിയ സ്വപ്നം സാധിക്കാനാകാതെ പി വി ജി മടങ്ങുന്നു. എന്നും കടപ്പാടോടെ മനു അശോകൻ.

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

SCROLL FOR NEXT