Opinion

വീണ്ടും ഒരുമിച്ചൊരു സിനിമ എന്ന സ്വപ്നം ബാക്കി

അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്ന് ആഗ്രഹിച്ചപ്പോൾ അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി കോഴിക്കോട്ടെ കെ ടി സി യുടെ ഓഫീസിലെത്തി പി വി ജി സാറിനെ കാണുന്നത്. പത്ത് മിനിറ്റ് സമയത്തിനുള്ളിൽ സിനിമാലോകത്തെക്കുറിച്ച്, ആ തിരക്കിനിടയിലും എന്നോട് ഒരുപാട് സംസാരിച്ചു. കാലങ്ങൾക്കിപ്പുറത്ത് 'ഉയരെ' എന്ന സിനിമയുടെ കഥ ഷെനുഗെച്ചിയുടെ എറണാകുളത്തെ വീട്ടിൽ ബോബിച്ചേട്ടനും സഞ്ജു ഏട്ടനും പറയുമ്പോൾ ആ കഥയുടെ എല്ലാ മർമ്മപ്രധാന സ്ഥലങ്ങളിലും ഒരു സാധാരണ പ്രേക്ഷകന്റെ ആകാംക്ഷ അദ്ദേഹം പ്രകടമാക്കിയിരുന്നു. ' നിങ്ങൾ ഒരു നല്ല ഡയറക്ടർ ആകും' എന്ന ആശംസാവചനം, അതിനുമപ്പുറം ഗുരുത്വവും, അനുഗ്രഹവുമായിരുന്നു.

മലയാള സിനിമക്ക് ഒരുപാട് വലിയ സംഭാവനകൾ നൽകിയ ഗൃഹലക്ഷ്മി ഫിലിംസിന്റെ അമരക്കാരൻ, പക്ഷെ എന്റെ അനുഭവത്തിൽ വളരെ ലാളിത്യമുള്ള ആ ചിരിയുടെ ഉടമയായിരുന്നു. എന്നെപ്പോലൊരു തുടക്കക്കാരന് അത്രയും വലിയൊരു സിനിമ ഏൽപ്പിക്കാൻ തന്റെ മക്കളിലൂടെ അദ്ദേഹം കാണിച്ച ധൈര്യം, എനിക്കറിയില്ല മറ്റൊരാൾക്ക് ഉണ്ടാകുമോയെന്ന്. വീണ്ടും ഒരുമിച്ചൊരു സിനിമ എന്ന വലിയ സ്വപ്നം സാധിക്കാനാകാതെ പി വി ജി മടങ്ങുന്നു. എന്നും കടപ്പാടോടെ മനു അശോകൻ.

140 ദിവസം നീണ്ട ചിത്രീകരണം ! ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ 'കാട്ടാളന് ' പാക്കപ്പ്

കൊച്ചിയുടെ എയര്‍ ക്വാളിറ്റി മോശമായോ? Dr. S.Abhilash Interview

‘വരവ്’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് 'ബെൻസിന്റെ മകൾ' അമൃതവർഷിണി

ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം; മോഹിനിയാട്ടം ഏപ്രിൽ 10-ന് എത്തും

എന്തുകൊണ്ട് തുറന്നു പറയാന്‍ തയ്യാറായി? പി.ടി.കുഞ്ഞുമുഹമ്മദിന് എതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ ഡോ.ആശ ആച്ചി ജോസഫ് അഭിമുഖം

SCROLL FOR NEXT