Opinion

വീണ്ടും ഒരുമിച്ചൊരു സിനിമ എന്ന സ്വപ്നം ബാക്കി

അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്ന് ആഗ്രഹിച്ചപ്പോൾ അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി കോഴിക്കോട്ടെ കെ ടി സി യുടെ ഓഫീസിലെത്തി പി വി ജി സാറിനെ കാണുന്നത്. പത്ത് മിനിറ്റ് സമയത്തിനുള്ളിൽ സിനിമാലോകത്തെക്കുറിച്ച്, ആ തിരക്കിനിടയിലും എന്നോട് ഒരുപാട് സംസാരിച്ചു. കാലങ്ങൾക്കിപ്പുറത്ത് 'ഉയരെ' എന്ന സിനിമയുടെ കഥ ഷെനുഗെച്ചിയുടെ എറണാകുളത്തെ വീട്ടിൽ ബോബിച്ചേട്ടനും സഞ്ജു ഏട്ടനും പറയുമ്പോൾ ആ കഥയുടെ എല്ലാ മർമ്മപ്രധാന സ്ഥലങ്ങളിലും ഒരു സാധാരണ പ്രേക്ഷകന്റെ ആകാംക്ഷ അദ്ദേഹം പ്രകടമാക്കിയിരുന്നു. ' നിങ്ങൾ ഒരു നല്ല ഡയറക്ടർ ആകും' എന്ന ആശംസാവചനം, അതിനുമപ്പുറം ഗുരുത്വവും, അനുഗ്രഹവുമായിരുന്നു.

മലയാള സിനിമക്ക് ഒരുപാട് വലിയ സംഭാവനകൾ നൽകിയ ഗൃഹലക്ഷ്മി ഫിലിംസിന്റെ അമരക്കാരൻ, പക്ഷെ എന്റെ അനുഭവത്തിൽ വളരെ ലാളിത്യമുള്ള ആ ചിരിയുടെ ഉടമയായിരുന്നു. എന്നെപ്പോലൊരു തുടക്കക്കാരന് അത്രയും വലിയൊരു സിനിമ ഏൽപ്പിക്കാൻ തന്റെ മക്കളിലൂടെ അദ്ദേഹം കാണിച്ച ധൈര്യം, എനിക്കറിയില്ല മറ്റൊരാൾക്ക് ഉണ്ടാകുമോയെന്ന്. വീണ്ടും ഒരുമിച്ചൊരു സിനിമ എന്ന വലിയ സ്വപ്നം സാധിക്കാനാകാതെ പി വി ജി മടങ്ങുന്നു. എന്നും കടപ്പാടോടെ മനു അശോകൻ.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT