Opinion

വീണ്ടും ഒരുമിച്ചൊരു സിനിമ എന്ന സ്വപ്നം ബാക്കി

അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്ന് ആഗ്രഹിച്ചപ്പോൾ അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി കോഴിക്കോട്ടെ കെ ടി സി യുടെ ഓഫീസിലെത്തി പി വി ജി സാറിനെ കാണുന്നത്. പത്ത് മിനിറ്റ് സമയത്തിനുള്ളിൽ സിനിമാലോകത്തെക്കുറിച്ച്, ആ തിരക്കിനിടയിലും എന്നോട് ഒരുപാട് സംസാരിച്ചു. കാലങ്ങൾക്കിപ്പുറത്ത് 'ഉയരെ' എന്ന സിനിമയുടെ കഥ ഷെനുഗെച്ചിയുടെ എറണാകുളത്തെ വീട്ടിൽ ബോബിച്ചേട്ടനും സഞ്ജു ഏട്ടനും പറയുമ്പോൾ ആ കഥയുടെ എല്ലാ മർമ്മപ്രധാന സ്ഥലങ്ങളിലും ഒരു സാധാരണ പ്രേക്ഷകന്റെ ആകാംക്ഷ അദ്ദേഹം പ്രകടമാക്കിയിരുന്നു. ' നിങ്ങൾ ഒരു നല്ല ഡയറക്ടർ ആകും' എന്ന ആശംസാവചനം, അതിനുമപ്പുറം ഗുരുത്വവും, അനുഗ്രഹവുമായിരുന്നു.

മലയാള സിനിമക്ക് ഒരുപാട് വലിയ സംഭാവനകൾ നൽകിയ ഗൃഹലക്ഷ്മി ഫിലിംസിന്റെ അമരക്കാരൻ, പക്ഷെ എന്റെ അനുഭവത്തിൽ വളരെ ലാളിത്യമുള്ള ആ ചിരിയുടെ ഉടമയായിരുന്നു. എന്നെപ്പോലൊരു തുടക്കക്കാരന് അത്രയും വലിയൊരു സിനിമ ഏൽപ്പിക്കാൻ തന്റെ മക്കളിലൂടെ അദ്ദേഹം കാണിച്ച ധൈര്യം, എനിക്കറിയില്ല മറ്റൊരാൾക്ക് ഉണ്ടാകുമോയെന്ന്. വീണ്ടും ഒരുമിച്ചൊരു സിനിമ എന്ന വലിയ സ്വപ്നം സാധിക്കാനാകാതെ പി വി ജി മടങ്ങുന്നു. എന്നും കടപ്പാടോടെ മനു അശോകൻ.

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

'മഞ്ഞുമ്മൽ' ക്ലൈമാക്സ് ഞാൻ ഏറ്റവും ആസ്വദിച്ച് ഷൂട്ട് ചെയ്ത സീൻ: ചിദംബരം

'റഡാര്‍ മലയാളം'; മലയാളത്തിലെ പുതുതലമുറ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോട്ടിഫൈ

ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

SCROLL FOR NEXT