Nipah

നിപയില്‍ ആശങ്കയൊഴിയുന്നു, ആറ് പേരുടെ ഫലം നെഗറ്റീവ്

THE CUE

ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപയില്ലെന്ന് പരിശോധനാഫലം. ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ വൈറസ് ഇവരുടെ ശരീരത്തിലില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് മാത്രമാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴ ലാബില്‍ നിന്നുള്ള പരിശോധനാഫലം ആശ്വാസം നല്‍കുന്നതാണെന്നും പൂനൈയിലെ റിസല്‍ട്ട് കൂടി ലഭിച്ചതിന് ശേഷമേ പുറത്ത് വിടാനാകുകയുള്ളൂവെന്നും ആരോഗ്യമന്ത്രി ഇന്നലെ വൈകീട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

നിലവില്‍ ഏഴ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ സഹപാഠിയും ചികിത്സിച്ച മൂന്ന് നേഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരുടെ ഫലമാണ് വന്നിരിക്കുന്നത്. ഏഴ് പേരും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കോതമംഗലം സ്വദേശിയെയാണ് ഇന്നലെ വൈകീട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. പനി കുറഞ്ഞു. ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയും മാറിവരുന്നുണ്ട്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT