News n Views

മരട് വിധിയെ പിന്‍തുണച്ച് വിഎസ്; ‘നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’ 

THE CUE

മരടില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാനുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പരമോന്നത കോടതിയുടെ വിധിയെന്ന് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം ഉചിതമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും വിഎസ് പറഞ്ഞു.

നിയമ ലംഘകരായ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം. ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍ നല്‍കുകയും ഇവരെ ചൂണ്ടിക്കാട്ടി മറ്റുള്ളവ വില്‍പ്പന നടത്തുകയുമാണ് നിര്‍മ്മാതാക്കളുടെ വിപനന തന്ത്രം. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ബില്‍ഡര്‍മാര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിഎസ് വിശദീകരിക്കുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT