News n Views

കേരളത്തില്‍ ഫാസിസ്റ്റ് ഭരണം; ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു; യോഗിയെ പിന്തുണച്ച് കേന്ദ്രമന്ത്രി

കേരളത്തില്‍ ജനാധിപത്യ സര്‍ക്കാരല്ല അധികാരത്തിലുള്ളതെന്ന് കേന്ദ്ര നിയമ സഹമന്ത്രി എസ്.പി.സിങ് ബാഗേല്‍. കേരളത്തിലും ബംഗാളിലും ഫാസിസ്റ്റുകളാണ് ഭരിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുന്നുവെന്നും കേന്ദ്ര നിയമ സഹമന്ത്രി എസ്.പി.സിങ് ബാഗേല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് പറഞ്ഞതിനെ പിന്തുണച്ചായിരുന്നു കേന്ദ്ര നിയമ സഹമന്ത്രി എസ്.പി.സിങ് ബാഗേലിന്റെ അഭിപ്രായം. മമതാ ബാനര്‍ജി വലിയ ഫാസിസ്റ്റാണ്. എസ്.പി അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശും കേരളവും പശ്ചിമ ബംഗാളും പോലെ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞതെന്നും എസ്.പി.സിങ് ബാഗേല്‍ വിശദീകരിച്ചു.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അത്ഭുതകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്നും സൂക്ഷിച്ച് വോട്ട് ചെയ്യണമെന്നുമായിരുന്നു യോഗി പറഞ്ഞത്. നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അദ്ധ്വാനമായിരിക്കും നഷ്ടമാകുക. ഉത്തര്‍പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം വേണ്ടിവരില്ലെന്നും യോഗി പറഞ്ഞിരുന്നു.

യോഗിക്ക് ഹിന്ദിയിലും ഇംഗ്ലീഷിലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. യുപി കേരളമായാല്‍ മികച്ച വിദ്യാഭ്യാസ സൗകര്യമുണ്ടാകും, ആരോഗ്യ സേവനങ്ങളുണ്ടാകും, സാമൂഹിക ക്ഷേമമുണ്ടാകും, ജീവിതനിലവാരമുണ്ടാകും സര്‍വ്വോപരി ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടാത്ത ഒരു സമൂഹവുമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT