News n Views

‘ഏകീകൃത സിവില്‍ കോഡിന് സമയമായി’; അയോധ്യ വിധിക്ക് തൊട്ടുപിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് 

THE CUE

രാജ്യത്ത് ഏകീകൃത സിവില്‍ കോഡിന് സമയമായെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് തൊട്ടുപിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെടുന്ന ഒരു കൂട്ടം ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചുവരികയാണ്. ചീഫ് ജസ്റ്റിസ് ഡിന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് നവംബര്‍ 15 ന് കേസ് പരിഗണിക്കുന്നത്.

മതങ്ങള്‍ക്ക് അതീതമായി ഒരേ ഒരു വ്യക്തിനിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡിലൂടെ ഉദ്ദേശിക്കുന്നത്. പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍, സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ലോ കമ്മീഷനോടും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അയോധ്യ കേസില്‍ സംഘപരിവാര്‍ നിലപാടുകള്‍ക്ക് അനുകൂലമായ വിധിയുണ്ടായതിന് പിന്നാലെ പ്രതിരോധമന്ത്രിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായ പ്രകടനമുണ്ടായത് ഏറെ നിര്‍ണ്ണായകമാണ്.

മുസ്ലിം സംഘടനകള്‍ ഏക സിവില്‍ കോഡിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം അയോധ്യ കേസില്‍ ഭരണണഘടനാ ബഞ്ചില്‍ നിന്നുണ്ടായത് ചരിത്ര വിധിയാണെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. എല്ലാ മതങ്ങളും തുല്യരാണ് എന്ന കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്നതാണ് വിധി. ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി എടുക്കേണ്ടതില്ല.വിഷയത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT