News n Views

മോദിയെ രാജ്യത്തിന്റെ പിതാവായി അംഗീകരിക്കാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് 

THE CUE

നരേന്ദ്രമോദിയെ രാജ്യത്തിന്റെ പിതാവായി അംഗീകരിക്കാന്‍ സാധിക്കാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാനാകില്ലെന്ന വിചിത്ര വാദവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. വിദേശത്ത് കഴിയുന്നവര്‍ ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിത്വവും സമീപനവുമാണ് ഇതിന് കാരണമെന്നും ജിതേന്ദ്രസിങ് അവകാശപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നരേന്ദ്രമോദിയെ വാഴ്ത്തിയതിന് പിന്നാലെയായിരുന്നു ജിതേന്ദ്ര സിങ്ങിന്റെ പ്രതികരണം.

മോദിയെ ഇന്ത്യയുടെ പിതാവായി വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ വാദം. ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് മോദിയെ പുകഴ്ത്തിയത്. മുന്‍പ് ഇന്ത്യ പിച്ചിചീന്തപ്പെട്ട നിലയിലായിരുന്നു. വലിയ തോതില്‍ വിയോജിപ്പുകളും പ്രശ്‌നങ്ങളുമായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി എല്ലാം കൂട്ടി യോജിപ്പിച്ചു. ഒരു പിതാവിനെ പോലെ. ഞാന്‍ അദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ഈ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. മഹാത്മാഗാന്ധിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായി അംഗീകരിക്കപ്പെട്ടത്. ട്രംപില്‍ നിന്നുണ്ടായ മറ്റൊരു മണ്ടത്തരമാണതെന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ വിവാദം കൊഴുക്കുന്നതിനിടെയാണ് ട്രംപിന്റ നിലപാടിനെ വാഴ്ത്തി ജിതേന്ദ്രസിങ് രംഗത്തെത്തിയത്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ മറ്റേതെങ്കിലും ലോക നേതാവിനെയോ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നതെന്ന് പറഞ്ഞായിരുന്നു ജിതേന്ദ്രസിങ്ങിന്റെ വിചിത്രവാദം.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT