News n Views

‘മെസ്യേ, നിലമ്പൂര്‍ന്നാടാ, എടക്കരന്നാടാ’; ബ്രസീല്‍ അര്‍ജന്റീന പോരാട്ടത്തില്‍ ആര്‍ത്തുവിളിച്ച മലപ്പുറംകാര്‍ ഇവരാണ് 

THE CUE

സൗദി അറേബ്യയിലെ സ്റ്റേഡിയത്തില്‍ അര്‍ജന്റീനന്‍ താരം ലയണല്‍ മെസിക്കുവേണ്ടി മലയാളി യുവാക്കള്‍ ആരവമുയര്‍ത്തിയതിന്റെ വീഡിയോ വൈറലായിരുന്നു. ഇതിഹാസ താരം ബ്രസീലിനെതിരെ പോരാടുമ്പോള്‍, മെസ്യേ നിലമ്പൂര്‍ന്നാടാ, എടക്കരന്നാടാ എന്ന് ഗ്യാലറിയില്‍ നിന്നുള്ള ആര്‍പ്പുവിളിയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. കഴിഞ്ഞ വെള്ളിയാഴ്ച റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മലപ്രം മലയാളത്തില്‍ ആര്‍ത്തുവിളിച്ചതാരാണെന്ന് അന്വേഷണങ്ങളുണ്ടായി.

ചിരവൈരികളായ ബ്രസീലിനെതിരെയായിരുന്നു അര്‍ജന്റീനയുടെ സൗഹൃദ മത്സരം. ഒടുവില്‍ മെസി ആരാധരായ കളിപ്രേമികള്‍ ആരൊക്കെയാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. പ്രവാസികളായ എടക്കര സ്വദേശി ആസിഫ്, കൂരാട് സ്വദേശി,റംസില്‍, സാബിക് നസീം, ജുനൈദ്, സഫ്‌വാന്‍ മാനു, ഷാജഹാന്‍ പാര്‍ലി തുടങ്ങിയവരാണ് ശ്രദ്ധയാകര്‍ഷിച്ച മലയാളികള്‍. എഞ്ചിനീയറിംഗ് അടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഉയര്‍ന്ന വിലയുടെ ടിക്കറ്റെടുത്ത് ഗ്യാലറിയില്‍ നിറഞ്ഞ പകുതിയോളം പേരും മലയാളികളായിരുന്നു. ആകെ 25,000 സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്.

മെസി അനുകൂല ബാനറുകളും ചിത്രങ്ങളും ചിലര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. മത്സരം സംഘടിപ്പിച്ചതിന് സൗദി ഭരണാധികാരികള്‍ക്കുള്ള നന്ദി അറിയിച്ചുള്ളവയും ഇതിലുണ്ടായിരുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ശേഷം വിലക്ക് നേരിട്ടതിന് ശേഷം അര്‍ജന്റീന ജഴ്‌സിയില്‍ മെസി ഇറങ്ങിയ മത്സരമെന്ന സവിശേഷതയുണ്ടായിരുന്നു. മെസിയെ തൊട്ടുമുന്നില്‍ കിട്ടിയപ്പോഴൊക്കെ മലയാളികള്‍ ആരവമുയര്‍ത്തി. ഒരു ഗോളിന് സൗദിയെ തകര്‍ത്ത് ആരാധകരെ അര്‍ജന്റീന ആവേശത്തിലാഴ്ത്തി. അര്‍ജന്റീനയുടെ മധുരപ്രതികാരം ആരാധകര്‍ വന്‍ ആഘോഷമാക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT