Special Report

‘കേസ് സിബിഐ തന്നെ അന്വേഷിക്കണം’ വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ 

എ പി ഭവിത

മൂത്തമകള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നത് അറിഞ്ഞപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ മക്കളുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലെന്ന് വാളയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ അമ്മ. പുറത്തറിഞ്ഞാല്‍ മറ്റുള്ളവര്‍ മകളെ പരിഹസിക്കുമെന്ന് കരുതിയാണ് പരാതി നല്‍കാതിരുന്നത്. അടുത്ത ബന്ധുവായ മധുവിന്റെ കുടുംബവുമായി തെറ്റേണ്ടെന്നും വിചാരിച്ചു. ആ വീട്ടിലെ കല്യാണപ്രായ പെണ്‍കുട്ടികളുടെ ജീവിതം മുടങ്ങാന്‍ പാടില്ലെന്നും കരുതിയാണ് പോലീസിനെ സമീപിക്കാതിരുന്നത്. കുട്ടികളെ സംരക്ഷിക്കേണ്ട അടുത്ത ബന്ധുക്കള്‍ അവരെ ഉപദ്രവിക്കുമെന്ന് കരുതിയില്ല. നിരന്തരം പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയിട്ടും മൂത്തമകളുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് തന്നില്ല. രണ്ട് മക്കളുടെയും റിപ്പോര്‍ട്ട് ഒരുമിച്ചാണ് കിട്ടിയത്. കേരള പോലീസ് കേസ് അന്വേഷിച്ചാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കും. നീതി കിട്ടുമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT