Special Report

'ശമ്പളം നല്‍കാതെ പുറത്താക്കി'; പാവക്കുളം ക്ഷേത്രത്തിനെതിരെ വനിതാ കമ്മീഷന് വിഎച്ച്പി പ്രവര്‍ത്തകയുടെ പരാതി

ശമ്പളം നല്‍കാതെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നാരോപിച്ച് എറണാകുളം പാവക്കുളം ക്ഷേത്രത്തിനെതിരെ വനിതാ കമ്മിഷന് സ്ത്രീ പരാതി നല്‍കി. 13 മാസത്തെ ശമ്പളം നല്‍കാതെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നാണ് മുളന്തുരുത്തി സ്വദേശിനിയുടെ പരാതി. 16 വര്‍ഷമായിട്ട് ക്ഷേത്രത്തിലെ കഴകം ജോലി ചെയ്തിരുന്ന ഇവര്‍ക്ക് 6000 രൂപ മാത്രമായിരുന്നു ശമ്പളം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിശ്വഹിന്ദു പരിഷത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പാവക്കുളം ക്ഷേത്രത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് പൗരത്വ ഭേദഗതിക്കനുകൂലമായ പരിപാടിക്കെതിരെ പ്രതിഷേധിച്ച് യുവതിക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതേ ക്ഷേത്രത്തിന്റെ ഭരണസമിതിക്കെതിരെയാണ് മുളന്തുരുത്തി സ്വദേശിനിയുടെ പരാതി.

വിഎച്ച്പി പ്രവര്‍ത്തകയാണ് താനെന്ന് പരാതിക്കാരി അറിയിച്ചതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ദ ക്യുവിനോട് പറഞ്ഞു. കഴകം ജോലിക്ക് പുറമേ ക്ഷേത്രത്തിന്റെ ഭാഗമായുള്ള വൃദ്ധ സദനത്തിലെ സഹായിയുമായിരുന്നു നാലപത്തിയഞ്ചുകാരിയായ പരാതിക്കാരി. അവിവാഹിതയാണ്. പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും ജോസഫൈന്‍ പറഞ്ഞു.

വനിതാ കമ്മിഷന്റെ അദാലത്തില്‍ പരാതിക്കാരിയെത്തി ഭാഗം വിശദീകരിച്ചു. കമ്മിഷന്‍ വിളിപ്പിച്ചിട്ടും ക്ഷേത്രത്തിന്റെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളാരും എത്തിയില്ല. അവരുടെ ഭാഗം കൂടി കേട്ടതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എം സി ജോസഫൈന്‍ അറിയിച്ചു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT