Special Report

പ്രായവും പക്വതയുമുള്ളവരും മതിയെന്ന് വനിതാ ലീഗ്; ഫാത്തിമ തഹ്ലിയയ്ക്ക് സീറ്റ് നല്‍കുന്നത് തടയാന്‍ നീക്കമെന്ന് ആക്ഷേപം

വനിതകള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയേക്കുമെന്ന പ്രചരണത്തിനെതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്തെത്തിയതിന് പിന്നില്‍ വനിതാ ലീഗെന്ന് ആക്ഷേപം. എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്ന പ്രചരണത്തിന് തടയിടാനാണ് വനിതാ ലീഗിന്റെ നീക്കമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് നേതാക്കളുടെ പേരുകള്‍ അടങ്ങിയ പട്ടിക വനിതാ ലീഗ് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

സ്ത്രീകളെ മത്സരിപ്പിക്കുകയാണെങ്കില്‍ പ്രായവും പക്വതയുമുള്ളവര്‍ മതിയെന്നാണ് വനിതാ ലീഗിന്റെ നിലപാട്. സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിനാ റഷീദ്, സംസ്ഥാന സെക്രട്ടറി പി.കുല്‍സു എന്നിവരുടെ പേരാണ് വനിതാ ലീഗ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കിയതിന് ശേഷമേ യുവതികളെ പരിഗണിക്കാവൂ എന്ന് വനിതാ ലീഗ് കെ.പി.എ മജീദിനോട് ശക്തമായി അറിയിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് ഫാത്തിമ തഹ്ലിയയെ പരേക്ഷമായി സൂചിപ്പിച്ച് കെ.പി.എ മജീദ് ആഞ്ഞടിച്ചത്.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്ന് ലീഗില്‍ ഒരുവിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത്തരം നിലപാട് ലീഗിന് ഗുണം ചെയ്തുവെന്നാണ് ഇവരുടെ വാദം. പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കുമെന്നാണ് ഈ വിഭാഗം കരുതുന്നത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT