Special Report

ഗോവിന്ദന്‍ മാഷ്, പാര്‍ട്ടിയിലെ ക്രൈസിസ് മാനേജര്‍; അധ്യാപക വൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശം

അരനൂറ്റാണ്ട് പിന്നിടുന്ന രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവ സമ്പത്തിനൊപ്പമാണ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗമാകുന്നത്. മന്ത്രിയെന്ന നിലയില്‍ പുതുമുഖമാണെങ്കിലും പാര്‍ട്ടിയിലെ നേതൃപാടവത്തില്‍ കരുത്തനാണ് എം.വി ഗോവിന്ദന്‍.

സിപിഐഎം പ്രതിസന്ധിയിലും പ്രതിരോധത്തിലുമായ ഘട്ടങ്ങളില്‍ ക്രൈസിസ് മാനേജരുടെ റോള്‍ ഭംഗിയായ നിര്‍വഹിച്ചയാള്‍. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍, അന്ന് ഇടതിനൊപ്പം ഉറച്ചുനിന്ന ആലപ്പുഴ മണ്ഡലത്തിലെ ഇലക്ഷന്‍ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് എം.വി ഗോവിന്ദനായിരുന്നു. എറണാകുളത്ത് വിഭാഗീയത മൂര്‍ഛിച്ച ഘട്ടത്തില്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയത് എം.വി ഗോവിന്ദന്‍മാസ്റ്റര്‍ക്കാണ്. 2002 മുതല്‍ 2006വരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ നിലവില്‍ കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്.

കര്‍ഷക സമരഭൂമിയായ കണ്ണൂരിലെ മൊറാഴയിലാണ് ജനനം. അടിയന്തരാവസ്ഥക്കെതിരായ സമരങ്ങളില്‍ പൊലീസ് മര്‍ദ്ദനത്തിന് ഇരയായി നാല് മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 1969ലാണ് പാര്‍ട്ടി അംഗമാകുന്നത്. കെ.എസ്.എഫ് പ്രവര്‍ത്തകനും പിന്നീട് ഡിവൈഎഫ് ആദ്യ സംസ്ഥാന പ്രസിഡന്റുമായി.

തളിപ്പറമ്പ് ഇരിങ്ങല്‍ യുപി സ്‌കൂളിലെ കായികാധ്യാപകനായിരുന്ന എം.വി ഗോവിന്ദന്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തനത്തിനായി പിന്നീട് വിരമിച്ചു. 1996 മുതല്‍ 2006 വരെ തളിപ്പറമ്പില്‍ നിന്ന് എം.എല്‍.എയായിരുന്നു. ഇക്കുറിയും തളിപ്പറമ്പില്‍ നിന്നാണ് നിയമസഭയിലെത്തിയത്.

കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റും പിന്നീട് ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്നു. പാര്‍ട്ടി സൈദ്ധാന്തിക സദസുകളിലെ നിരന്തര സാന്നിധ്യവുമാണ് എം.വി ഗോവിന്ദന്‍. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ ദര്‍ശനത്തില്‍, സ്വത്വരാഷ്ട്രീയത്തെ പറ്റി, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം, ആശയ സമരങ്ങളുടെ പശ്ചാത്തലത്തില്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ ചരിത്രവും വര്‍ത്തമാനവും, കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

1991ലെ കോഴിക്കോട് സംസ്ഥാന സമ്മേളത്തില്‍ വച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. 2006ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക്. 2018ല്‍ കേന്ദ്രകമ്മിറ്റിയംഗമായി.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT