News n Views

കിണറിലെ ശബ്ദം കേട്ടില്ലെന്നും ശിരോവസ്ത്രവും ചെരിപ്പും കണ്ടില്ലെന്നും അനുപമ ; അഭയ കേസില്‍ സുപ്രധാന മൊഴി നല്‍കിയ സാക്ഷി കൂറുമാറി

THE CUE

സിസ്റ്റര്‍ അഭയ കേസില്‍ 50 ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി. അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരിപ്പും കണ്ടിരുന്നുവെന്നായിരുന്നു ഒപ്പം താമസിച്ചിരുന്ന അനുപമയുടെ ആദ്യ മൊഴി. കൂടാതെ രാത്രിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കിണറില്‍ എന്തോ വീഴുന്നതിന്റെ ശബ്ദം കേട്ടിരുന്നതായും മുന്‍പ് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ തിങ്കളാഴ്ച കേസില്‍ വിചാരണയാരംഭിച്ചപ്പോള്‍ അനുപമ കൂറുമാറി.

ശിരോവസ്ത്രവും ചെരിപ്പും കണ്ടിട്ടില്ലെന്നും കിണറില്‍ നിന്ന് ശബ്ദം കേട്ടിട്ടില്ലെന്നും സാക്ഷി വിസ്താരത്തിനിടെ അവര്‍ മൊഴി മാറ്റി. അന്നേ ദിവസം അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പ്രോസിക്യൂഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അനുപമ പറഞ്ഞത്. ഇതോടെ ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതോടെ സാക്ഷി കൂറുമാറിയതായി സിബിഐ കോടതി പ്രഖ്യാപിച്ചു.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. കേസിന്റെ വിചാരണ തുടങ്ങി ആദ്യ ദിവസം തന്നെ സുപ്രധാന മൊഴി നല്‍കിയ സാക്ഷിയാണ് കൂറുമാറിയത്. 10 വര്‍ഷം മുന്‍പാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അനുപമയുടെ മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ന് മൂന്ന് സാക്ഷികളെയാണ് വിസ്തരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ രണ്ടുപേര്‍ മരിച്ചതിനാലാണ് അനുപമയെ ആദ്യം വിസ്തരിച്ചത്. കൂറുമാറിയ സാഹചര്യത്തിലും ഇവരെ വിസ്തരിക്കുന്നത് തുടരും.

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT