News n Views

‘ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ ഒരേ നമ്പറില്‍ നിന്ന് 90 മെസേജുകള്‍’;ക്രമക്കേടില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷണം 

THE CUE

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ വധശ്രമ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവര്‍ പിഎസ്‌സിയുടെ പൊലീസ് പട്ടികയില്‍ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ചത് പരീക്ഷാ കേന്ദ്രത്തില്‍ മൊബൈല്‍ ഉപയോഗിച്ചതിലൂടെയെന്ന് സംശയം. ഒന്നാം പ്രതിയായ എസ്എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് മുന്‍ സെക്രട്ടറിയും 17 ാം പ്രതിയും മുന്‍ യൂണിറ്റ് കമ്മിറ്റി അംഗവുമായ പ്രണവ് എന്നിവരുടെ ഫോണുകളിലേക്ക് പരീക്ഷാ സമയത്ത് അസാധരണമാംവിധം എസ്എംഎസുകള്‍ വന്നതായി പൊലീസ് പറയുന്നു.

ഒന്നേകാല്‍ മണിക്കൂറിനിടെ ഒരേ നമ്പറില്‍ നിന്ന് ഇവരുടെ ഫോണുകളിലേക്ക് 90 സന്ദേശങ്ങള്‍ വന്നതായാണ് പൊലീസ് കണ്ടെത്തല്‍. മെസേജുകള്‍ വന്ന മൊബൈല്‍ നമ്പറും ഉടമയാരെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സന്ദേശങ്ങള്‍ സൈബര്‍ പൊലീസ് വേര്‍തിരിച്ചെടുക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷയെഴുതി ഇവര്‍ പൊലീസ് പട്ടികയില്‍ ഇടംപിടിച്ചെന്നാണ് പിഎസ്‌സി പറയുന്നത്. ക്രമക്കേടിന്റെ വ്യാപ്തി സംബന്ധിച്ച് പിഎസ്‌സി പരിശോധിച്ചുവരികയാണ്.

കൂടുതല്‍ പേര്‍ ഇത്തരത്തില്‍ പട്ടികയില്‍ ഇടംപടിച്ചിട്ടുണ്ടെങ്കില്‍ പരീക്ഷ റദ്ദാക്കേണ്ടി വരും. അന്വേഷണ ശേഷം മാത്രം ഈ പട്ടികയില്‍ നിന്നുള്ള നിയമന നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്ന് പിഎസ്‌സി യോഗം തീരുമാനിച്ചു. കൂടുതല്‍ പേര്‍ ക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയുമാണ്.ശിവരഞ്ജിത്ത്, പ്രണവ് എന്നിവരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പിഎസ്‌സി സ്ഥിരമായി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുമായിരുന്നു.

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ, 'ഇന്നസെന്റ്' ഒരു സറ്റയർ സിനിമ: സംവിധായകൻ സതീഷ് തൻവി

19 ദിവസം കൊണ്ടാണ് സന്മനസ്സുള്ളവർക്ക് സമാധാനം ചിത്രീകരിച്ചത്, വരവേൽപ്പ് ഒരുക്കിയത് 21 ദിവസം കൊണ്ട്: സത്യൻ അന്തിക്കാട്

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' പൂജ

അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കവുമായി 'വിക്ടോറിയ' തിയറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

SCROLL FOR NEXT