News n Views

രാജ്യം കണ്ട വലിയ ബലാത്സംഗി നെഹ്‌റു, അഴിമതിയും ബലാത്സംഗവും രാജ്യത്തിന് സമ്മാനിച്ചത് ഈ കുടുംബം; അധിക്ഷേപവുമായി സാധ്വി പ്രാചി 

THE CUE

ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹറുവാണ് രാജ്യം കണ്ട വലിയ ബലാത്സംഗിയെന്ന അധിക്ഷേപ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. ഭഗവാന്‍ രാമന്റേയും കൃഷ്ണന്റെയും നാടാണ് ഇന്ത്യ. ആ സംസ്‌കാരം തകര്‍ത്തയാളാണ് നെഹ്‌റു. ബലാത്സംഗം, ഭീകരവാദം, നക്‌സലിസം, അഴിമതി എന്നിവയെല്ലാം നെഹ്‌റു കുടുംബത്തിന്റെ സംഭാവനയാണെന്നും സാധ്വി ആക്ഷേപിച്ചു.

ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന സാധ്വിയില്‍ നിന്നുണ്ടായത്. ഹൈദരാബാദില്‍ യുവഡോക്ടര്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതും ഉന്നാവോയില്‍ ഇരയെ പ്രതികള്‍ തീക്കൊളുത്തിയതും അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.

ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയിരിക്കുകയാണ്. സ്ത്രീകളെ സംരക്ഷിക്കാന്‍ എന്തുകൊണ്ട് ഇന്ത്യക്ക് സാധിക്കുന്നില്ലെന്നാണ് ലോകരാജ്യങ്ങള്‍ ചോദിക്കുന്നതെന്നും വയനാട് സന്ദര്‍ശനത്തിനിടെ ഒരു പൊതു പരിപാടിയില്‍ രാഹുല്‍ വിമര്‍ശനമുന്നയിച്ചു. ബിജെപി എംഎല്‍എ ഒരു ബലാത്സംഗ കേസില്‍ പ്രതിയായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുവാക്കുപോലും ഉരിയാടാനില്ലെന്നും രാഹുല്‍ പരാമര്‍ശിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ധന വിലക്കയറ്റം കാരണമെന്ത്? യുദ്ധമാണോ അതോ നികുതിയും കമ്മീഷനുമോ?

I am coming to save Malayalam Cinema... കിടിലൻ ടീസറുമായി 'മോളിവുഡ് ടൈംസ്'

യുഎഇ സ്വദേശികളോടുള്ള ആദരം; 25 ലക്ഷം ദിര്‍ഹത്തിന്‍റെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

A ഫോർ ആക്ഷൻ! ക്യൂബ്‌സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ 'കാട്ടാളന്' 'എ' സർട്ടിഫിക്കറ്റ്

മതതീവ്രവാദി, ജിഹാദി എന്ന് വിളിച്ചു; ടിനി ടോമിനെതിരെ കടുത്ത ആരോപണങ്ങളുമായി അൻസിബ ഹസ്സൻ

SCROLL FOR NEXT