News n Views

സുപ്രീം കോടതി വിധി നടപ്പായി ; പിറവം പള്ളിയില്‍ കുര്‍ബാന നടത്തി ഓര്‍ത്തഡോക്‌സ് വിഭാഗം 

THE CUE

പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി സുപ്രീം കോടതി വിധി നടപ്പാക്കി ഓര്‍ത്തഡോക്‌സ് വിഭാഗം. കുര്‍ബാന നടത്താന്‍ ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. പള്ളിയില്‍ പ്രതിഷേധങ്ങള്‍ നേരിടാതെ വൈദികന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന നടത്താന്‍ ഇവര്‍ക്കായി. അതേസമയം യാക്കോബായ വിഭാഗം റോഡില്‍ പ്രാര്‍ത്ഥന നടത്തി പ്രതിഷേധിച്ചു. ഏഴുമണിയോടെ വൈദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കര്‍ശന സുരക്ഷയിലാണ് പ്രദേശം. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസങ്ങളില്ല.

1934 ലെ ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും ചടങ്ങുകളില്‍ പങ്കെടുക്കാം. പക്ഷേ സംഘര്‍ഷാവസ്ഥയുണ്ടായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. മറ്റൊരു ഉത്തരവു വരെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നടക്കം പൊലീസിന് ഇതുസംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ യാക്കോബായ വിഭാഗം അനുവദിക്കാതിരുന്നത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. യാക്കോബായ വിഭാഗത്തെ ഒഴിപ്പിക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലായിരുന്നു ഇത്.

ജില്ലാ കളക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. കോടതിയില്‍ നിന്ന് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ രീതി തുടരും. പള്ളിയുടെ അവകാശികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗമാണെന്ന് 2018 ഏപ്രില്‍ 18 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും വിധി നടപ്പാക്കിയിരുന്നില്ല. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും നടത്തിയ ശ്രമങ്ങള്‍ സംഘര്‍ഷത്തിന് വഴിമാറുകയുമായിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT