Politics

‘അടിച്ചേല്‍പിക്കല്‍ വേണ്ട’; എന്‍എസ്എസ് നിലപാടില്‍ ഒരു ബേജാറുമില്ലെന്ന് സിപിഐഎം

THE CUE

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ അവഗണിക്കാനും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാനുമുള്ള എന്‍എസ്എസ് നിലപാടിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് നിലപാട് എല്‍ഡിഎഫിന്റെ മേല്‍ അടിച്ചേല്‍പിക്കരുതെന്ന് കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് നിലപാട് എന്‍എസ്എസിന്റെ മേലും അടിച്ചേല്‍പിക്കില്ല. എന്‍എസ്എസിന് സ്വന്തം നിലപാട് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണ് വേണ്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. സിപിഐഎമ്മിന് ഇതില്‍ യാതൊരും ബേജാറും ഇല്ല.
കോടിയേരി ബാലകൃഷ്ണന്‍

മുമ്പും ഇതുപോലുള്ള നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. യുഡിഎഫിനൊപ്പമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടില്ല. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസുകാരാണ് അങ്ങനെ വ്യാഖ്യാനിച്ചത്. തങ്ങളുടെ ഒപ്പമാണ് എന്ന് മൂന്ന് മുന്നണികള്‍ക്കും തീരുമാനിക്കാന്‍ കഴിയുന്ന രീതിയിലാണ് എന്‍എസ്എസിന്റെ ശരിദൂരം നിലപാടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. ശരിദൂര നിലപാട് സ്വീകരിക്കാന്‍ കാരണം ശബരിമലയാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടു. എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ അംഗങ്ങള്‍ കേള്‍ക്കില്ലെന്ന് വാദം സമുദായ അംഗങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും സുകുമാരന്‍ നായര്‍ അവകാശപ്പെടുകയുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT