News n Views

വീണ്ടും പിഎസ്‌സി പരീക്ഷ അട്ടിമറി; അഭിമുഖത്തില്‍ മാര്‍ക്ക് വാരിക്കോരി; എഴുത്തുപരീക്ഷയില്‍ പിന്നിലായവര്‍ ആദ്യറാങ്കുകളില്‍ 

THE CUE

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയില്‍ പിഎസ്‌സി നടത്തിയ പരീക്ഷയില്‍ അട്ടിമറി നടന്നതായി ആരോപണം. എഴുത്തുപരീക്ഷയില്‍ മുന്നിലെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കി. എഴുത്തു പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ച ആസൂത്രണ ബോര്‍ഡിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖാമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കി ക്രമക്കേട് നടത്തിയെന്നാണ് ആക്ഷേപം.

ആസൂത്രണ ബോര്‍ഡ് ചീഫ് സോഷ്യല്‍ സര്‍വീസ്, ചീഫ് പ്ലാനിങ് കോഓര്‍ഡിനേഷന്‍, ചീഫ് ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് എന്നിവയിലേക്കുള്ള റാങ്ക് പട്ടികയിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. 89,000-1,20,000 രൂപയാണ് ഈ നിയമനങ്ങളിലെ ശമ്പള സ്‌കെയില്‍. 2018 നവംമ്പറിലാണ് എഴുത്തു പരീക്ഷ നടന്നത്.

എഴുത്തു പരീക്ഷയില്‍ 91 മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ത്ഥിക്ക് അഭിമുഖത്തില്‍ 11 മാര്‍ക്കാണ് നല്‍കിയത്. എഴുത്തു പരീക്ഷയില്‍ 52.5 മാര്‍ക്ക് ലഭിച്ച ആള്‍ക്ക് മുഖാമുഖത്തില്‍ 36 മാര്‍ക്കും നല്‍കി. 40ലാണ് മാര്‍ക്ക്. കുറഞ്ഞ മാര്‍ക്ക് നേടിയ വ്യക്തി റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അഭിമുഖങ്ങളില്‍ 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നല്‍കരുതെന്ന സുപ്രീംകോടതി വിധിയുണ്ട്. ഇടതുപക്ഷ അനുഭാവികള്‍ക്ക് വേണ്ടി പിഎസ്‌സി അട്ടിമറി നടത്തിയെന്നാണ് ആരോപണം. മുന്‍പരിചയവും ആസൂത്രണ വിഷയങ്ങളിലെ അറിവും പരിഗണിച്ചാണ് കൂടുതല്‍ മാര്‍ക്ക് ഇവര്‍ക്ക് നല്‍കിയതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT