News n Views

‘മാതാപിതാക്കളുടെ വഴക്കുമൂലം പൊറുതിമുട്ടി, മരിക്കാന്‍ അനുവദിക്കണം’; രാഷ്ട്രപതിക്ക് 15 കാരന്റെ കത്ത് 

THE CUE

മാതാപിതാക്കളുടെ വഴക്കുമൂലം പൊറുതിമുട്ടിയെന്നും മരിക്കാന്‍ അനുവദിക്കണമെന്നും കാണിച്ച് രാഷ്ട്രപതിക്ക് 15 കാരന്റെ കത്ത്. ബിഹാര്‍ സ്വദേശിയും നിലവില്‍ ഝാര്‍ഖണ്ഡില്‍ താമസിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥിയാണ് പരാതിക്കാരന്‍. കൗമാരക്കാരന്റെ കത്ത് രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. ഇതേ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പിതാവ് സര്‍ക്കാര്‍ ജീവനക്കാരനാണെന്നും അമ്മ പറ്റ്‌നയിലെ ബാങ്കില്‍ ജോലി ചെയ്യുന്നുവെന്നും കുട്ടി പരാമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നപ്പോഴാണ് സംഭവത്തെക്കുറിഞ്ഞ് അറിഞ്ഞതെന്നും അന്വേഷിച്ച് വരികയാണെന്നുമാണ് ഭഗല്‍പൂര്‍ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. മാതാപിതാക്കള്‍ നിരന്തരം വഴക്കുകൂടുന്നുവെന്നും ഇത് തന്റെ പഠനങ്ങളെ ബാധിക്കുന്നുവെന്നുമാണ് കുട്ടി കത്തില്‍ വ്യക്തമാക്കുന്നത്.

ക്യാന്‍സര്‍ ബാധിതനായ പിതാവിനെ അമ്മയുടെ ഭാഗത്തുനിന്നുള്ള ചിലര്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു. ഇരുവരുടെയും നിരന്തര ഏറ്റുമുട്ടലില്‍ ജീവിതം മടുത്തെന്നും മരിക്കാന്‍ അനുവദിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കുട്ടി ഇപ്പോള്‍ അച്ഛനോടൊപ്പമാണ്. ഇദ്ദേഹം ഝാര്‍ഖണ്ഡില്‍ സംസ്ഥാന ഗ്രാമീണ വികസന വകുപ്പില്‍ മാനേജരായി പ്രവര്‍ത്തിക്കുകയാണ്.

അതേസമയം അവിഹിത ബന്ധമാരോപിച്ചാണ് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിലേര്‍പ്പെടുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മറ്റ് ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയ്‌ക്കെതിരെയും അവര്‍ തിരിച്ചും പരാതി നല്‍കിയിട്ടുണ്ടെന്നും ഇതാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരമെന്നും പൊലീസ് വിശദീകരിക്കുന്നു. കൂടുതല്‍ അന്വേഷണത്തിലൂടെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT