News n Views

പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാംഹിംകുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്

THE CUE

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്. ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത് തിങ്കഴാഴ്ച രാവിലെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കിറ്റ്‌കോ ഡിസൈനര്‍ ആയിരുന്ന നിഷാ തങ്കച്ചി, സ്ട്രക്ചറല്‍ എഞ്ചിനിയര്‍ ഷാലിമാര്‍, പാലാരിവട്ടം പാലം രൂപകല്‍പ്പന ചെയ്ത നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ ഡിസൈനര്‍ മഞ്ജുനാഥ് എന്നിവരാണ് മറ്റ് പ്രതികള്‍.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീഡിയില്‍ റെയ്ഡ് നടന്നത്. പി ഡബ്ലു ഡി മുന്‍ സെക്രട്ടറി ടി സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് തീരുമാനമെടുത്തത്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT