News n Views

‘ഇടത് വിജയം ചെങ്കൊടിയും സഖാക്കളെ വിളിയുമില്ലാതെ’;വോട്ട് കുറഞ്ഞത് ബിജെപിക്കല്ല എന്‍ഡിഎയ്‌ക്കെന്നും ശ്രീധരന്‍പിള്ള

THE CUE

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കുറഞ്ഞതില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. നഷ്ടപ്പെട്ട ആറായിരം വോട്ടുകള്‍ ബി ജെ പിയുടെതല്ല, എന്‍ ഡി എയുടെതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സംവിധാനമല്ല ഇപ്പോള്‍ എന്‍ ഡി എ. വോട്ട് ചോര്‍ച്ച അന്വേഷിക്കുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

ബിജെപിയുടെ വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്കാണ് ലഭിച്ചതെന്ന് ആരോപിച്ച് ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. 2016ലെ വോട്ട് ഒരു മുന്നണിക്കും കിട്ടിയില്ല. ബിജെപിയുടെ മേല്‍ പഴിചാരി രക്ഷപ്പെടുന്നത് ശരിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അധികാര ദുര്‍വിനിയോഗം നടത്തിയാണ് പാലായിലെ ഇടതുവിജയം. തെരഞ്ഞെടുപ്പില്‍ പണമൊഴുക്കി. പ്രചാരണത്തില്‍ ചെങ്കൊടി ഉപയോഗിച്ചില്ല. കമ്യൂണിസം പറഞ്ഞില്ല. സഖാക്കളെ എന്ന് വിളിക്കുന്നത് പോലും ഉപേക്ഷിച്ചായിരുന്നു പ്രചാരണം. മാനവും മുഖവും നഷ്ടപ്പെടുത്തി നേടിയ ഗതികെട്ട വിജയമാണ് ഇടതുപക്ഷത്തിന്റെതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കഴിഞ്ഞ രണ്ട തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച എണ്ണായിരത്തോളം വോട്ടുകള്‍ കുറഞ്ഞത് ബി ജെ പിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. എന്‍ ഡി എയുടെ ഘടകകക്ഷിയായ ബിഡിജെഎസിലേക്കാണ് ബിജെപി നേതൃത്വം വിരല്‍ ചൂണ്ടുന്നതെങ്കിലും പണം വാങ്ങി എന്‍ ഹരി തന്നെ വോട്ട് യുഡിഎഫിന് മുറിച്ചുവെന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളക്കക്കണ്ടം ആരോപിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഹരിക്ക് 24821 വോട്ടാണ് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്ന പി സി തോമസിന് 26533 വോട്ടും കിട്ടി. ഇക്കുറി അതിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ലെന്നതാണ് ആരോപണങ്ങള്‍ക്ക് ഇടയാക്കിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT