News n Views

‘രണ്ട് പുഷ്പഹാരങ്ങള്‍ സുകുമാരന്‍നായരുടെ കഴുത്തിലിട്ട് സാഷ്ടാംഗം നമിക്കണം’; വട്ടിയൂര്‍ക്കാവ്, കോന്നി ഫലങ്ങളില്‍ വെള്ളാപ്പള്ളി നടേശന്‍  

THE CUE

ഒരു സമുദായത്തിന്റെയും വാലായോ ചൂലായോ പോവാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരുടേതായ ഐഡന്റിറ്റിയില്‍ നില്‍ക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതെരഞ്ഞെടുപ്പിലെ എന്‍എസ്എസ്സിന്റെ രാഷ്ട്രീയ ഇടപെടലോടെ പലയിടത്തും അതിനെതിരായ സാമുദായിക ധ്രുവീകരണമുണ്ടായി. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അത് പ്രതിഫലിച്ചു.രണ്ടിടത്തെയും വിജയത്തിന് ഇടതുമുന്നണി നന്ദി പറയേണ്ടത് സുകുമാരന്‍ നായരോടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചങ്ങനാശ്ശേരിയില്‍ ചെന്ന് രണ്ട് പുഷ്പഹാരങ്ങള്‍ സുകുമാരന്‍നായരുടെ കഴുത്തിലിട്ട് സാഷ്ടാംഗം നമിച്ച് ഇതുപോലുള്ള പ്രസ്താവനകള്‍ നടത്തി ഇനിയും ഇടതുപക്ഷത്തെ സഹായിക്കണമെന്ന് അപേക്ഷിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അരൂരില്‍ സിപിഎമ്മിനെ തോല്‍പ്പിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വന്ന പിഴവാണ്. മനു സി പുളിക്കല്‍ മണ്ഡലത്തില്‍ സുപരിചിതനല്ല. അത് സിപിഎമ്മിന് പറ്റിയ തെറ്റാണ്. പാര്‍ട്ടി കമ്മിറ്റി കൂടി പാസ്സാക്കിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ജയിക്കില്ല. ജയ സാധ്യതയുള്ളയാളെ നിര്‍ത്തുന്നതില്‍ സിപിഎം പരാജയപ്പെട്ടു. അതേസമയം ഷാനിമോള്‍ ഉസ്മാന് സഹതാപ തരംഗം തുണയാവുകയും ചെയ്‌തെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT