News n Views

‘മനുഷ്യരെ ആള്‍നൂഴികളില്‍ കൊല്ലപ്പെടാന്‍ വിടുന്നത് ലോകത്ത് ഇന്ത്യയില്‍ മാത്രം’; ‘തൊട്ടുകൂടായ്മ’യിലും ആഞ്ഞടിച്ച് സുപ്രീം കോടതി 

THE CUE

മനുഷ്യരെ മാന്‍ഹോളില്‍ കൊല്ലപ്പെടാന്‍ വിടുന്നത് ലോകത്ത് ഇന്ത്യയില്‍ മാത്രമാണെന്ന് സുപ്രീം കോടതി. ആള്‍നൂഴികള്‍ വൃത്തിയാക്കാനിറങ്ങുന്ന തൊഴിലാളികള്‍ക്ക് എന്തുകൊണ്ട് മതിയായ മാസ്‌കുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ഉറപ്പുവരുത്തുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനോടായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചാണ് മാന്‍ഹോളില്‍ ശുചീകരണ തൊഴിലാളികള്‍ കൊല്ലപ്പെടുന്നതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയത്. രാജ്യത്താകെ എല്ലാമാസവും നാലഞ്ചുപേര്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നു.

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാതെ തൊഴിലാളികളെ ഇത്തരം ജോലികള്‍ക്ക് ചുമതലപ്പെടുത്തുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും രാജ്യത്ത് തൊട്ടുകൂടായ്മയ്ക്ക് അറുതിയായിട്ടില്ല. എല്ലാ മനുഷ്യരെയും തുല്യതയോടെ പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും തുല്യമായ സംവിധാനങ്ങള്‍ ലഭ്യമാകുന്നില്ല. തീര്‍ത്തും മനുഷ്യത്വ വിരുദ്ധമാണിതെന്നും എംആര്‍ ഷാ, ബിആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

എസ്‌സി, എസ്ടി ആക്ടില്‍ ഇളവ് വരുത്തിയത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ രൂക്ഷമായ പരാമര്‍ശങ്ങള്‍. ഭരണഘടന പ്രകാരം തൊട്ടുകൂടായ്മയ്ക്ക് അന്ത്യം കുറിച്ചിട്ടുണ്ടെങ്കിലും മറ്റ് ജാതിക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ പോലും മടിക്കുന്നവരുണ്ട്. ഈ ദുരവസ്ഥയ്ക്ക് അറുതിയുണ്ടായേ മതിയാകൂവെന്നും കോടതി പറഞ്ഞു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT