News n Views

‘മനുഷ്യരെ ആള്‍നൂഴികളില്‍ കൊല്ലപ്പെടാന്‍ വിടുന്നത് ലോകത്ത് ഇന്ത്യയില്‍ മാത്രം’; ‘തൊട്ടുകൂടായ്മ’യിലും ആഞ്ഞടിച്ച് സുപ്രീം കോടതി 

THE CUE

മനുഷ്യരെ മാന്‍ഹോളില്‍ കൊല്ലപ്പെടാന്‍ വിടുന്നത് ലോകത്ത് ഇന്ത്യയില്‍ മാത്രമാണെന്ന് സുപ്രീം കോടതി. ആള്‍നൂഴികള്‍ വൃത്തിയാക്കാനിറങ്ങുന്ന തൊഴിലാളികള്‍ക്ക് എന്തുകൊണ്ട് മതിയായ മാസ്‌കുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ഉറപ്പുവരുത്തുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനോടായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചാണ് മാന്‍ഹോളില്‍ ശുചീകരണ തൊഴിലാളികള്‍ കൊല്ലപ്പെടുന്നതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയത്. രാജ്യത്താകെ എല്ലാമാസവും നാലഞ്ചുപേര്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നു.

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാതെ തൊഴിലാളികളെ ഇത്തരം ജോലികള്‍ക്ക് ചുമതലപ്പെടുത്തുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും രാജ്യത്ത് തൊട്ടുകൂടായ്മയ്ക്ക് അറുതിയായിട്ടില്ല. എല്ലാ മനുഷ്യരെയും തുല്യതയോടെ പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും തുല്യമായ സംവിധാനങ്ങള്‍ ലഭ്യമാകുന്നില്ല. തീര്‍ത്തും മനുഷ്യത്വ വിരുദ്ധമാണിതെന്നും എംആര്‍ ഷാ, ബിആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

എസ്‌സി, എസ്ടി ആക്ടില്‍ ഇളവ് വരുത്തിയത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ രൂക്ഷമായ പരാമര്‍ശങ്ങള്‍. ഭരണഘടന പ്രകാരം തൊട്ടുകൂടായ്മയ്ക്ക് അന്ത്യം കുറിച്ചിട്ടുണ്ടെങ്കിലും മറ്റ് ജാതിക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ പോലും മടിക്കുന്നവരുണ്ട്. ഈ ദുരവസ്ഥയ്ക്ക് അറുതിയുണ്ടായേ മതിയാകൂവെന്നും കോടതി പറഞ്ഞു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT