News n Views

ഡിഎന്‍എ പരിശോധനാ ആവശ്യം ഇപ്പോള്‍ പരിഗണിക്കരുത്, യുവതിക്ക് വേറെ ബന്ധമുണ്ടെന്നും ബിനോയ് കോടിയേരി കോടതിയില്‍ 

THE CUE

ഡിഎന്‍എ പരിശോധന നടത്തണമെന്ന പരാതിക്കാരിയുടെ ആവശ്യം മുന്‍കൂര്‍ ജാമ്യാപേക്ഷാ വേളയില്‍ പരിഗണിക്കരുതെന്ന് ബിനോയ് കോടിയേരി കോടതിയില്‍. യുവതിക്ക് വേറെയും ബന്ധങ്ങളുണ്ടെന്ന് ബിനോയിക്കുവേണ്ടി അഭിഭാഷകന്‍ മുംബൈ ദില്‍ഡോഷി സെഷന്‍സ് കോടതിയില്‍ ആരോപിച്ചു. ഇതിന് തെളിവെന്ന് ചൂണ്ടിക്കാട്ടി ചില ചിത്രങ്ങളും ഹാജരാക്കി. ലൈംഗിക പീഡനകേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെയാണ് അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചതും ഫോട്ടോകള്‍ കൈമാറിയതും.

കോടതി വിധിപറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിവാഹം നടന്നതാണെന്ന് കാണിച്ച് യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമാണ്. ഇതിലെ ഒപ്പ് ബിനോയിയുടേതല്ല. തന്റെ കക്ഷിയുടെ പിതാവ് മുന്‍ മന്ത്രിയാണെന്നത് പരിഗണിക്കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ബിനോയ് വിവാഹം മറച്ചുവെച്ചെന്നും ഇദ്ദേഹവും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.

കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നുവരെ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചു. തന്റെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണെന്നും യുവതി ചൂണ്ടിക്കാട്ടി. ദുബായ് ഡാന്‍സ് ബാറില്‍ ജോലിനോക്കിയിരുന്ന ബിഹാര്‍ സ്വദേശിയാണ് ലൈംഗിക പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് യുവതി പരാതിയില്‍ ഉന്നയിച്ചിരുന്നു. ഈ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാമര്‍ശിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ കഴിഞ്ഞ മാസം 13 നാണ് കേസെടുത്തത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT