News n Views

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ ആറ്റുകാല്‍ സ്വദേശി നിമിഷയും , വിവരം ലഭിച്ചതായി അമ്മ ബിന്ദു

THE CUE

അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരില്‍ തന്റെ മകള്‍ നിമിഷയും ഭര്‍ത്താവും കുഞ്ഞുമുണ്ടെന്ന് വിവരം ലഭിച്ചതായി തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ബിന്ദു. സേനയ്ക്ക് മുന്‍പാകെ കീഴടങ്ങിയ 900 പേരില്‍ നിമിഷയും കുടുംബവുമുണ്ടെന്ന് ബിന്ദുവിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഓസ്‌ട്രേലിയന്‍ മാധ്യമം കൈമാറിയ ചിത്രങ്ങളിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് ബിന്ദു പറയുന്നു. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മുക്കുല്‍സു എന്നിവരുണ്ടെന്നാണ് ഇവര്‍ക്ക് ലഭിച്ച വിവരം. കുറേ ചിത്രങ്ങള്‍ ലഭിച്ചെന്നും ഒന്നില്‍ മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞെന്നും ബിന്ദു വ്യക്തമാക്കുന്നു.

എന്നാല്‍ മുഖംമറച്ച സ്ത്രീകളില്‍ നിന്ന് മകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മൂന്ന് ദിവസം മുന്‍പാണ് ഒരു ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടത്. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്ക് കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍ നിന്നാണ് മരുമകനെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം അയച്ചിരുന്നു. നിമിഷയുടെ ഭര്‍ത്താവ് ഈസയും അന്ന് സംസാരിച്ചിരുന്നുവെന്നും ബിന്ദു മാതൃഭൂമിയോട് പറഞ്ഞു. 2016 ല്‍ കാസര്‍കോട്ടുനിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘത്തിനൊപ്പം നിമിഷയുമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡന്റല്‍ കോളജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ. ഇക്കാലത്ത് ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന ബെക്‌സണ്‍ വിന്‍സെന്റുമായി സൗഹൃദത്തിലാവുകയും വിവാഹം കഴിക്കുയും ചെയ്തു. തുടര്‍ന്ന് ഇരുവരും ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ശ്രീലങ്ക വഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിസ്ഥാനിലേക്ക് പോയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. അഫ്ഗാനിലെ നംഗര്‍ഹാറില്‍ ഇവരുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT