News n Views

നെതര്‍ലാന്‍ഡ്‌സിന് നാല്‍പ്പതിനായിരം നഴ്‌സുമാരെ വേണം,നല്‍കാമെന്ന് മുഖ്യമന്ത്രി 

THE CUE

നാല്‍പ്പതിനായിരം നഴ്‌സുമാരുടെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ നെതര്‍ലാന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ബര്‍ഗ്. കേരളത്തില്‍ നിന്നുളള നഴ്‌സുമാരുടെ സേവനം മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഡല്‍ഹി കേരള ഹൗസിലെ കൂടിക്കാഴ്ചയിലാണ് പിണറായി വിജയന്‍ സന്നദ്ധത അറിയിച്ചത്. നെതര്‍ലാന്‍ഡ്‌സില്‍ ആവശ്യമായ തോതില്‍ നഴ്‌സുമാരെ കിട്ടാനില്ലെന്ന് സ്ഥാനപതി അറിയിച്ചു. നിലവില്‍ നാല്‍പ്പതിനായിരത്തോളം ഒഴിവുണ്ട്. നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുകയാണെന്നും അദ്ദേഹം കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതോടെയാണ് കേരളത്തില്‍ നിന്ന് നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാമെന്ന് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിച്ച് നടപ്പാക്കാന്‍ റസിഡന്റ് കമ്മീഷണര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി. മലയാളികളായ നഴ്‌സുമാരുടെ അര്‍പ്പണബോധം ശ്രദ്ധേയമാണെന്ന് സ്ഥാനപതി പ്രശംസിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണവും തുറമുഖ വികസനവും അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി. റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്‍പ്പനയ്ക്കും വികസനത്തിനും ധാരണയായി.

നീണ്ടകര, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ സമുദ്രപഠനകേന്ദ്രങ്ങളെ പോഷിപ്പിക്കാനും നടപടികളെടുക്കും. കൂടാതെ സംസ്ഥാന പുരാവസ്തു വകുപ്പും നെതര്‍ലാന്‍ഡ്‌സ് നാഷണല്‍ ആര്‍ക്കൈവ്‌സും സംയുക്തമായി കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വിപുലീകരിക്കും. നെതര്‍ലാന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17,18 തിയ്യതികളില്‍ സംസ്ഥാനത്തെത്തുമെന്നും മാര്‍ട്ടിന്‍ വാന്‍ ഡെന്‍ബര്‍ഗ് അറിയിച്ചു. 15-20 അംഗ പ്രതിനിധി സംഘവും ഒപ്പമുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷന്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും നെതര്‍ലാന്‍ഡ്‌സ് സ്ഥാനപതി അറിയിച്ചു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT