News n Views

പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ 8 പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി 

THE CUE

പോള്‍ മുത്തൂറ്റ് വധക്കേസില്‍ 8 പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഒഴിവാക്കിയത്. ഇയാള്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത് , അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി ഫൈസല്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍ എന്നിവരുടെ മേല്‍ ചുമത്തിയിരുന്ന കൊലക്കുറ്റം കോടതി നീക്കുകയായിരുന്നു. മറ്റ് വകുപ്പുകളിലുള്ള ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാം.

ഇവര്‍ കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തെന്ന് പറയത്തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. 2009 ഓഗസ്റ്റ് 21 ന് അര്‍ധരാത്രി കാറില്‍ സഞ്ചരിക്കവെ ആലപ്പുഴ, ചങ്ങനാശ്ശേരി റോഡിലെ പൊങ്ങ ജംഗ്ഷനില്‍വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ പ്രതികള്‍ വഴിയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് പോളുമായി തര്‍ക്കമുണ്ടാവുകയും ഇതേതുടര്‍ന്ന് കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. അക്രമിസംഘം ആലപ്പുഴയിലേക്ക് ഒരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോവുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.

പൊലീസ് അന്വേഷണം വിവാദമായതിന് പിന്നാലെ 2010 ജനുവരിയില്‍ ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു. പോളിനൊപ്പം കാറില്‍ കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷുമുണ്ടായിരുന്നു. ഇവരെ കേസിലെ മാപ്പുസാക്ഷികളാക്കി. 2015 സെപ്റ്റംബറിലാണ് കേസിലെ ഒന്‍പത് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവും ശിക്ഷയും വിധിച്ചത്. മറ്റ് നാല് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയുമായിരുന്നു. പോള്‍ വധത്തിന് പുറമെ ആലപ്പുഴ ക്വട്ടേഷന്‍ ക്വട്ടേഷന്‍ കേസില്‍ 9 പേര്‍ അടക്കം 17 പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും സിബിഐ കോടതി വിധിച്ചിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT