News n Views

ശ്രീകുമാര്‍ മേനോനെതിരായ മഞ്ജുവിന്റെ പരാതി ; കേക്ക് മുറിക്കുമ്പോള്‍ സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും മൊഴിയെടുക്കും 

THE CUE

സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്ന മഞ്ജുവാര്യരുടെ പരാതിയില്‍ ഒടിയന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തും. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നീക്കം. സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തെന്നും മോശമായി സംസാരിച്ചെന്നും മഞ്ജു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സമയം സെറ്റിലുണ്ടായിരുന്ന മുഴുവന്‍ ആളുകളില്‍ നിന്നും വിവരം ശേഖരിക്കാനാണ് നീക്കം. ഈകേസില്‍ മൊഴിയെടുക്കല്‍ ക്രൈംബ്രാഞ്ച് നേരത്തേ ആരംഭിച്ചിരുന്നു.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി ജോസഫ്, മഞ്ജുവാര്യരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ എന്നിവരില്‍ നിന്ന് ഇതിനകം മൊഴിയെടുത്തിട്ടുണ്ട്. കൂടുതല്‍ പേരുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഡിജിപിക്കാണ് പരാതി നല്‍കിയത്.

ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും തന്നെ അപകടത്തില്‍പ്പെടുത്താന്‍ സ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്യുമോയെന്ന് ഭയക്കുന്നുവെന്നും പരാതിയിലുണ്ട്. ഒടിയന്‍ സിനിമയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്റെ ഒരു സുഹൃത്തുമാണെന്നും വിശദീകരിക്കുന്നുണ്ട്. നേരിട്ട് ഡിജിപിക്ക് പരാതി നല്‍കിയ മഞ്ജു ചില രേഖകളും കൈമാറിയിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT