News n Views

യുഡിഎഫിനെ കൈവിട്ട് രാമപുരം; എല്‍ ഡി എഫിന് ലീഡ്

THE CUE

യുഡിഎഫിന് മേല്‍ക്കൈയുള്ള രാമപുരം പഞ്ചായത്തില്‍ മാണി സി കാപ്പന് മുന്‍തൂക്കം ലഭിച്ചു. രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോം ജോസ് പ്രതികരിച്ചു. വോട്ട് കച്ചവടം നടന്നതിന്റെ സൂചനയാണിതെന്നും ടോം ജോസ് ആരോപിച്ചു.

ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോള്‍ എല്‍ഡി എഫിന് 4263, യു ഡി എഫിന് 4101, എന്‍ ഡി എ 1929 നോട്ടയ്ക്ക് 64 വോട്ടും ലഭിച്ചു. ഇതില്‍ മാണി സി കാപ്പന് 162 വോട്ടിന്റെ ലീഡ്. 2016ല്‍ കെ എം മാണി 180 വോട്ടിന്റെ ലീഡായിരുന്നു ലഭിച്ചത്. 1500 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇവിടെ യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിച്ചത്.

രാമപുരത്ത് എന്‍ഡിഎയുടെ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ഇത് പരിശോധിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി പ്രതികരിച്ചു.

എന്‍ഡിഎയിലെ വോട്ടുകള്‍ തനിക്ക് ലഭിച്ചെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ബിഡിജെഎസിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. രാമപുരത്ത് ആകെ 22 ബൂത്തുകളാണ് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT