News n Views

‘വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം’; വിവാദമായപ്പോള്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിശദീകരണം 

THE CUE

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റേതുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം നിര്‍ബന്ധിതമല്ലെന്ന് വിശദീകരിച്ച് കേന്ദ്രം. വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രസ്തുത ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും എച്ച് ആര്‍ ഡി വകുപ്പിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു.

വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നായിരുന്നു ആക്ഷേപം. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായും ഇത് വിലയിരുത്തപ്പെട്ടു. കേന്ദ്ര ഉത്തരവിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു. ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും സോഷ്യല്‍ മീഡിയ ചാംപ്യന്‍ എന്ന പദവിയില്‍ ഒരാളെ നിയമിക്കണം. ഇദ്ദേഹമായിരിക്കണം സ്ഥാപനത്തിന്റെ മുഴുന്‍ സമൂഹ മാധ്യമ അക്കൗണ്ടുകളും നിയന്ത്രിക്കേണ്ടത്. ഈ അക്കൗണ്ടുകള്‍ മറ്റ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുേടതുമായും എച്ച് ആര്‍ഡി വകുപ്പുകളുടേതുമായും ബന്ധിപ്പിക്കണം.

കൂടാതെ ഈ ഉദ്യോഗസ്ഥന്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അനുകൂലവും ഗുണകരവുമായ കാര്യങ്ങള്‍ പേജുകളില്‍ പങ്കുവെയ്ക്കണം. നിയമിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ജൂലൈ 31 ന് മുന്‍പ് നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം നിര്‍ബന്ധിതമല്ലെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ ക്വിന്റിന് നല്‍കിയ മറുപടിയില്‍ എച്ച്ആര്‍ഡി വകുപ്പ് വ്യക്തമാക്കുന്നു. താല്‍പ്പര്യമില്ലാത്തവര്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവെയ്‌ണ്ടേതില്ലെന്നാണ് മറുപടി. നല്ല മാതൃകകള്‍ പങ്കുവെച്ച് പ്രോത്സാഹനം നല്‍കുന്നതിനാണ് ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ചതെന്നുമാണ് വാദം.

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

SCROLL FOR NEXT