News n Views

‘ജല്ലിക്കട്ട്’ പോലെ കൂത്താട്ടുകുളത്ത് കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിച്ചോടി ; പിന്നാലെ ഫയര്‍ഫോഴ്‌സും നാട്ടുകാരും 

THE CUE

എറണാകുളം കൂത്താട്ടുകുളത്ത് കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിച്ചോടി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ വരുതിയിലാക്കാനായത്. കൂത്താട്ടുകളും ഇടയാറിലെ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യയുടെ കശാപ്പ് ശാലയിലെത്തിച്ച പോത്താണ് ജീവനക്കാരുടെ പിടിയില്‍ നിന്ന് ഇടഞ്ഞോടിയത്. ഇതോടെ ജീവനക്കാരും നാട്ടുകാരും പോത്തിന് പിന്നാലെയായി. റോഡുകളും പറമ്പുകളും താണ്ടി പോത്ത് ഓട്ടം തുടര്‍ന്നു.

ഇടയാര്‍ അങ്ങാടിയില്‍ നിന്ന് മുത്തുപൊതിക്കല്‍ മലയിലേക്കായിരുന്നു പോത്തിന്റെ കുതിപ്പ്. ശേഷം ഒരു റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കയറിട്ട് കുടുക്കാനടക്കമുള്ള സംവിധാനങ്ങളുമായി ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ പോത്തിനെ പിന്‍തുടര്‍ന്നു. ഇതോടെ അത് വീണ്ടും കവലയിലേക്ക് തന്നെ നീങ്ങി. തുടര്‍ന്ന് ഒരു അംഗനവാടി വളപ്പിലടക്കം പ്രവേശിച്ചു. വിരണ്ടോടിയ പോത്ത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ പിടികൂടാനായത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് സമാന രീതിയില്‍ സംഭവമുണ്ടായത്. മലയോര ഗ്രാമത്തില്‍ വെട്ടാന്‍ കൊണ്ടുവന്ന പോത്ത് കയറുപൊട്ടിച്ചോടുന്നതും അതിനെ പിടികൂടാന്‍ പിന്നാലെയോടുന്ന ഒരുകൂട്ടമാളുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT