Kerala Rain

മഴക്കെടുതിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി; നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വെള്ളമിറങ്ങുന്നു

THE CUE

കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗം താറുമാറായി. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രാക്കില്‍ പലയിടത്തും വെള്ളം കയറി. 20 ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു.

ബാലരാമപുരത്ത് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. പരശുറാം, ഏറനാട് ട്രെയിനുകള്‍ വൈകുകയാണ്.കായംകുളം- ആലപ്പുഴ- എറണാകുളം വഴിയുള്ള ഇന്നലെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും വിവിധ ഇടങ്ങളില്‍ റോഡ് ഗതാഗതവും തടസപ്പെട്ടു. താമരശ്ശേരി ചുരത്തിലും കുറ്റ്യാടി ചുരത്തിലും ഗതാഗത നിയന്ത്രണം. എടത്വ ഡിപ്പോയില്‍ നിന്ന് കുട്ടനാട്ടിലേക്കുള്ള ബസ് സര്‍വീസും പള്ളിപ്പാട്-ചെന്നിത്തല വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.

തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് നേരീയ ശമനം. പെരിയാറില്‍ ജലനിരപ്പ് താഴുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളമിറങ്ങുന്നു. റണ്‍വേ വൃത്തിയാക്കി തുടങ്ങി. നാളെയോടെ സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT