Kerala Rain

മഴക്കെടുതിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി; നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വെള്ളമിറങ്ങുന്നു

THE CUE

കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗം താറുമാറായി. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രാക്കില്‍ പലയിടത്തും വെള്ളം കയറി. 20 ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു.

ബാലരാമപുരത്ത് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. പരശുറാം, ഏറനാട് ട്രെയിനുകള്‍ വൈകുകയാണ്.കായംകുളം- ആലപ്പുഴ- എറണാകുളം വഴിയുള്ള ഇന്നലെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും വിവിധ ഇടങ്ങളില്‍ റോഡ് ഗതാഗതവും തടസപ്പെട്ടു. താമരശ്ശേരി ചുരത്തിലും കുറ്റ്യാടി ചുരത്തിലും ഗതാഗത നിയന്ത്രണം. എടത്വ ഡിപ്പോയില്‍ നിന്ന് കുട്ടനാട്ടിലേക്കുള്ള ബസ് സര്‍വീസും പള്ളിപ്പാട്-ചെന്നിത്തല വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.

തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് നേരീയ ശമനം. പെരിയാറില്‍ ജലനിരപ്പ് താഴുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളമിറങ്ങുന്നു. റണ്‍വേ വൃത്തിയാക്കി തുടങ്ങി. നാളെയോടെ സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT