Kerala Rain

മഴക്കെടുതിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി; നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വെള്ളമിറങ്ങുന്നു

THE CUE

കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗം താറുമാറായി. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രാക്കില്‍ പലയിടത്തും വെള്ളം കയറി. 20 ട്രെയിനുകള്‍ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു.

ബാലരാമപുരത്ത് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. പരശുറാം, ഏറനാട് ട്രെയിനുകള്‍ വൈകുകയാണ്.കായംകുളം- ആലപ്പുഴ- എറണാകുളം വഴിയുള്ള ഇന്നലെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും വിവിധ ഇടങ്ങളില്‍ റോഡ് ഗതാഗതവും തടസപ്പെട്ടു. താമരശ്ശേരി ചുരത്തിലും കുറ്റ്യാടി ചുരത്തിലും ഗതാഗത നിയന്ത്രണം. എടത്വ ഡിപ്പോയില്‍ നിന്ന് കുട്ടനാട്ടിലേക്കുള്ള ബസ് സര്‍വീസും പള്ളിപ്പാട്-ചെന്നിത്തല വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.

തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് നേരീയ ശമനം. പെരിയാറില്‍ ജലനിരപ്പ് താഴുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വെള്ളമിറങ്ങുന്നു. റണ്‍വേ വൃത്തിയാക്കി തുടങ്ങി. നാളെയോടെ സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT